തിരുവനന്തപുരം: പ്രവര്‍ത്തനമികവിനുള്ള ഡി.ജി.പിയുടെ പുരസ്കാരം നേടി കേരള പൊലീസിലെ ‘ട്രോളന്മാർ‘. കുറ്റാന്വേഷണം, ക്രമസമാധാനം ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി വിവി ധ മേഖലകളിൽ കഴിഞ്ഞവർഷം മികവ് പുലർത്തിയവർക്കുള്ള ബാഡ്ജ് ഒാഫ് ഒാണർ പുരസ്കാരമാണ് പൊലീസിലെ സോഷ്യൽ മീഡിയ സെൽ അംഗങ്ങൾക്ക് ലഭിച്ചത്. നവമാധ്യമ ഇടപെടലിലൂടെ പൊലീസ് പൊതുജനബന്ധം ശക്തിപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
ട്രോളുകളിലൂടെയും നർമംനിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനംനേടിയ കേരള പൊലീസിെൻറ ഫേസ്ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികംപേർ പിന്തുടരുന്നുണ്ട്. ലോകത്തിലെ തന്നെ പൊലീസ് പേജുകളിൽ ഒന്നാമതാണിത്. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ സന്ദേശങ്ങളും ഇടപെടലുകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് നടത്തുന്നത്. ജനങ്ങൾക്ക് ആവശ്യമായ സന്ദേശങ്ങൾ നൽകുന്നതിന് പുറമെ അവരുടെ കമൻറുകൾക്ക് രസകരമായ മറുപടികൾ നൽകാനും പൊലീസുകാർ മടികാണിക്കുന്നില്ല.
എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ ഓഫിസർമാരായ കെ.ആർ. കമൽനാഥ്, വി.എസ്. ബിമൽ, സിവിൽ പൊലീസ് ഓഫിസർമാരായ പി.എസ്. സന്തോഷ്, ബി.ടി. അരുൺ എന്നിവരാണുള്ളത്. േഫസ്ബുക്കിന് പുറമെ ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലും പൊലീസ് ഔദ്യോഗിക അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതും ഇവരാണ്. ടിക്ടോക്കിലും കേരള പൊലീസ് ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.