കാസർകോട്: മദ്റസാധ്യാപകരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ പൊലീസ് ഇറക്കിയ ഉത്തരവ് വിവാദത്തിൽ. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് സബ്ഡിവിഷനു കീഴിലെ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നടപടി.
നീലേശ്വരം കോട്ടപ്പുറത്തെ പീഡനം മറയാക്കിയാണ് ജമാഅത്ത് ഭാരവാഹികൾക്ക് കത്ത് നൽകിയതെന്ന് പറയുന്നു. ഒരു ക്രിമിനൽ കേസിൽ സമുദായത്തിെൻറ പശ്ചാത്തലം നോക്കി സാമാന്യവത്കരിച്ച് പൊലീസ് ഉത്തരവ് നൽകുന്നത് ആദ്യമായാണ് എന്നാണ് ആക്ഷേപം. ബേക്കൽ, കാഞ്ഞങ്ങാട്, രാജപുരം, ചീമേനി, നീലേശ്വരം, ചന്തേര, വെള്ളരിക്കുണ്ട് പൊലീസ് പരിധിയിലെ ജമാഅത്ത് കമ്മിറ്റികൾക്കാണ് നോട്ടീസ് നൽകിയത്.
‘താങ്കളുടെ മതപാഠശാലയിലെ അധ്യാപകരെയും മറ്റുജീവനക്കാരെയും അവരുടെ പൂർവകാല ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്ന കാര്യം അറിയിച്ചുകൊള്ളുന്നു. അത്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ എത്രയുംവേഗം ആയതിെൻറ വിവരം അറിയിേക്കണ്ടതാകുന്നു’ വെന്നാണ് കത്തിലെ ഉള്ളടക്കം.
കോട്ടപ്പുറം കേസിലെ പ്രതിക്കെതിരെ നാല് പീഡന കേസുകൾ ബേക്കൽ സ്റ്റേഷനിലുണ്ട്. അതുകൊണ്ട് മുൻകരുതൽ സ്വീകരിക്കുകയെന്ന നല്ല ഉദ്ദേശ്യത്തിലാണ് നോട്ടീസ് നൽകിയതെന്ന് ബേക്കൽ പൊലീസ് പറഞ്ഞു.
അതേസമയം, ഒരു സമുദായത്തെ ആക്ഷേപിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കമാണിതെന്നും നോട്ടീസ് പിൻവലിച്ച് പൊലീസ് മാപ്പുപറയണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് ഇടനീറും ജനറൽ സെക്രട്ടറി ടി.ഡി.കബീറും ആവശ്യപ്പെട്ടു. നീലേശ്വരത്തെ കോട്ടപ്പുറം പീഡനം മറയാക്കിയാണ് നടപടിയെങ്കിൽ പാലത്തായിയിലെ ബി.ജെ.പി നേതാവായ അധ്യാപകൻ ബാലികയെ പീഡിപ്പിച്ചപ്പോൾ ഏതെങ്കിലുമൊരു സ്ഥാപനത്തിലേക്ക് നോട്ടീസ് നൽകിയതായി അറിവില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.