ട്രെയിനിൽ യുവതിയെ ആക്രമിച്ച പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു; അന്വേഷണം ഊർജ്ജിതം

ആലപ്പുഴ: പാസഞ്ചർ ട്രെയിനിൽ ആയുധം കാട്ടി യുവതിയെ ആക്രമിച്ചു ആഭരണങ്ങൾ കവർന്ന യുവാവിനെ പൊലീസ് തിരയുന്നു.  നൂറനാട് മറ്റപ്പള്ളി സ്വദേശി ബാബുക്കുട്ടൻ (35)നെയാണ് റെയിൽവെ പൊലീസ് അന്വേഷിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ബാബുക്കുട്ടനാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.

പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടിൽ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയിൽ നിന്ന് പുറപ്പെട്ട് അൽപസമയത്തിന് ശേഷമായിരുന്നു ആക്രമണം. 

ട്രെയിനിെൻറ രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചുവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയത്.  വേഗത കുറച്ച് പോകുകയായിരുന്ന ട്രെയിനിൽ അൽപനേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി തെറിച്ചുവീണത്. ഇവരുടെ തലക്കാണ് പരിക്കേറ്റത്.

നിരവധി ക്ഷേത്രങ്ങളിലെ വഞ്ചികളിൽ നിന്നും പണം മോഷ്ടിച്ച കേസുകളിലും മറ്റൊരു സ്ത്രീയെ അക്രമിച്ച കേസിലെയും പ്രതിയാണ് ബാബുക്കുട്ടനെന്ന്  പൊലീസ് പറഞ്ഞു.

Tags:    
News Summary - The man who attacked the young woman on the train has been identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.