നഷ്ടമായ 156 ഫോണുകൾ കണ്ടെത്തി പൊലീസ്

കുമളി: ഒറ്റ മാസത്തിനിടെ തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഉടമകൾക്ക് നഷ്ടമായത് 156 മൊബൈൽ ഫോണുകൾ. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ എല്ലാ ഫോണുകളും കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. 16 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകൾ കണ്ടെത്തിയതായും മൊബൈൽ ഫോണുകൾ വ്യാപകമായി മോഷ്ടിക്കുന്ന സംഘത്തെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

ദിണ്ടുക്കൽ ഡി.ഐ.ജി അബിനവ് കുമാറിന്‍റെ നിർദേശപ്രകാരം സൈബർ ക്രൈം വിഭാഗമാണ് ഓപറേഷൻ നടത്തിയത്. തേനി എസ്.പി പ്രവീൺ കുമാറിന്‍റെ നേതൃത്വത്തിൽ സൈബർ ക്രൈം ഇൻസ്പെക്ടർ ടി. ഉമാദേവിയും സംഘവുമാണ് തിരച്ചിൽ നടത്തിയത്.

ഫോണിന്‍റെ ഉടമകളെ മുഴുവൻ തേനി എസ്.പി ഓഫിസിൽ വിളിച്ചു വരുത്തി ആഘോഷപൂർവം ഫോണുകൾ തിരികെ നൽകി. ഏഴ് മാസത്തിനിടെ ദിണ്ടുക്കൽ ഡി.ഐ.ജിയുടെ കീഴിലെ സ്റ്റേഷൻ പരിധിയിൽനിന്നും 70 ലക്ഷം രൂപയുടെ 668 ഫോണാണ് കണ്ടെത്തി തിരികെ നൽകിയത്.

Tags:    
News Summary - Police found 156 lost phones in One month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.