കായംകുളം: പ്രണയനൈരാശ്യത്താലാണ് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ സൗമ്യയെ (34) കൊലപ്പെ ടുത്തിയതെന്ന് പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിെല പൊലീസുകാരൻ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ. എ. അജാസ് (34) മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകി. സൗമ്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദ േശം.
സൗമ്യയുടെയും തെൻറയും ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പങ ്കില്ല. സൗമ്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് വള്ളികുന്നത്തേക്ക് വന്നത്. ഇതിനുള്ള ആയുധങ്ങൾ വീട്ടാവശ്യത്തിനെന്നുപറഞ്ഞ് എറണാകുളത്തെ മാർക്കറ്റിൽനിന്നാണ് വാങ്ങിയത്. സ്വന്തം ബൈക്കിലെ പെട്രോൾ രണ്ട് കുപ്പിയിലായി ചോർത്തി കരുതുകയായിരുന്നു. തലക്ക് പിറകിൽ കൊടുവാളിനാണ് ആദ്യം വെട്ടിയതെന്നും അജാസ് നൽകിയ മൊഴിയിൽ പറയുന്നു.
50 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാളുടെ മൊഴി ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ രണ്ടാംക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. ശാരീരികാവസ്ഥ ദുർബലമായതോടെ ഡയാലിസിസിന് ശ്രമം നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ വിജയിച്ചില്ല.
ശനിയാഴ്ച വൈകീട്ടാണ് വള്ളികുന്നത്തെ നടുക്കിയ കൊലപാതകം നടത്തിയത്. വള്ളികുന്നം ഉൗപ്പൻവിളയിൽ സജീവിെൻറ ഭാര്യയാണ് കൊല്ലപ്പെട്ട സൗമ്യ. സംഭവത്തിന് പിന്നിൽ പ്രണയനൈരാശ്യവും സാമ്പത്തിക തർക്കങ്ങളുമാണെന്ന വിവരത്തെ സാധൂകരിക്കുന്ന തരത്തിലാണ് മൊഴിയും വന്നിരിക്കുന്നത്. അജാസുമായി സൗമ്യക്ക് ദീർഘകാല പരിചയമുണ്ടായിരുന്നതായും പലപ്പോഴും ഉപദ്രവിച്ചിരുന്നതായും മാതാവ് ഇന്ദിരയും മൊഴി നൽകിയിരുന്നു. നേരത്തേയും പെട്രോൾ ദേഹെത്താഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് കാലുപിടിച്ചാണ് രക്ഷപ്പെട്ടതെന്ന് മകൾ പറഞ്ഞിരുന്നതായും അവർ പറഞ്ഞിരുന്നു.
അന്വേഷത്തിെൻറ സ്വഭാവം സംബന്ധിച്ച് ഞായറാഴ്ച വൈകീട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ െഎ.ജി എം.ആർ. അജിത്കുമാറിെൻറ സാന്നിധ്യത്തിൽ കൂടിയ ഉദ്യോഗസ്ഥയോഗത്തിൽ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ.എം. ടോമി, ഡിവൈ.എസ്.പി അനീഷ് വി. കോര, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാർ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. ഇതിനിടെ സൗമ്യയുടെ ഭർത്താവ് സജീവിെൻറ ലിബിയയിൽനിന്നുള്ള യാത്ര വൈകിയതോടെ സംസ്കാരച്ചടങ്ങുകൾ ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് രാവിലെയോടെ സജീവ് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.