കൊച്ചി: ചികിത്സക്ക് േകരളത്തിലെത്തിയ തങ്ങളെ മടങ്ങാൻ അനുവദിക്കാതെ കേസിൽ കുടുക്കിയതിനെതിരെ രണ്ട് പാകിസ്താൻ പൗരന്മാർ നൽകിയ ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി. നിയമവിരുദ്ധമായി താമസിച്ചെന്നാരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നും തിരിച്ചുപോകാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇംറാൻ മുഹമ്മദ്, സഹോദരൻ അലി അസ്ഗർ എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. ഹരിപാൽ വിധി പറയാൻ മാറ്റിയത്.
ഇംറാെൻറ ചികിത്സക്ക് സിംഗിൾ എൻട്രി മെഡിക്കൽ വിസയിൽ ആഗസ്റ്റ് 18ന് ഇന്ത്യയിലെത്തിയ ഇവർ മടങ്ങിപ്പോകാനിരിക്കെ കേസിൽ കുടുക്കിയെന്നാണ് ആരോപണം.
എറണാകുളം വാഴക്കാലയിൽ ചികിത്സ തുടങ്ങിയ വിവരം എറണാകുളം സ്പെഷൽ ബ്രാഞ്ച് പൊലീസിൽ അറിയിക്കുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥിരമായി നിരീക്ഷണത്തിനെത്തുകയും ചെയ്തിരുന്നതാണ്. സെപ്റ്റംബർ 19ന് ചികിത്സ അവസാനിച്ച വിവരവും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.