തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ക ൂടുതൽ വ്യക്തത വരുത്താൻ സർക്കാർ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജ യൻ. സുപ്രീംകോടതി വിധി എന്തായാലും അത് അംഗീകരിക്കുകയെന്നതാണ് നേരത്തേ തന്നെയുള്ള സർക്കാർ നിലപാടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിധി വന്നപ്പോൾ ആശയക്കുഴപ്പം കൂടിയിട്ടുണ്ട്. അത് പരിഹരിക്കാൻ ശ്രമിക്കും. എന്നിട്ട് നിലപാടെടുക്കാം. സ്ത്രീകൾ ശബരിമല ദർശനത്തിനെത്തിയാൽ പുതിയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും. നേരത്തെയുള്ള അഞ്ചംഗ ബെഞ്ചിെൻറ വിധി നിലനിൽക്കുെന്നന്നാണ് മനസ്സിലാക്കുന്നത്. ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീംകോടതിയുടെ ഏഴംഗ വിശാല െബഞ്ച് പരിശോധിക്കുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഏഴംഗ െബഞ്ച് അത് മാത്രമാകുമോ പരിശോധിക്കുക, അതോ ശബരിമല വിധിയാകെ പരിശോധിക്കുമോ, അതോ ഏഴംഗ ബെഞ്ച് പരിശോധിച്ച വിഷയങ്ങൾ കൂടി ചേർത്ത് അഞ്ചംഗ െബഞ്ച് വീണ്ടും ശബരിമല വിധി പരിശോധിക്കുമോ എന്നൊക്കെ വ്യക്തമാകാനുണ്ട്. അഞ്ചംഗ െബഞ്ചിെൻറ വിധിക്കെതിരെ സ്റ്റേ വേണമെന്ന് നേരത്തേ ആവശ്യമുയർന്നപ്പോൾ കോടതി അംഗീകരിച്ചിരുന്നില്ല. വിധി കോടതി തിരുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ നിയമപരമായ കാര്യങ്ങൾ വിലയിരുത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കാനാവൂ.
വിധി നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ എന്ന് പരിശോധിക്കണം. ഇക്കാരണങ്ങളാൽ ഒറ്റയടിക്ക് വിധിയെക്കുറിച്ച് പറയാനാവില്ല. അതിനാണ് നിയമജ്ഞരുമായി കൂടിയാലോചിക്കുന്നത്. അഞ്ചംഗ ഭരണഘടന െബഞ്ചിൽ ഭൂരിപക്ഷവിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടുപേർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചംഗ െബഞ്ചിലെ രണ്ടംഗങ്ങൾ വിധിക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വ്യക്തമാക്കിയതും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.