കാസർകോട്: ഹിന്ദുവിെൻറ അട്ടിപ്പേറ് അവകാശം ആരാണ് പ്രതിപക്ഷ നേതാവിന് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തിഗെ പഞ്ചായത്തിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് സ്ഥാനാർഥി വിശ്വാസിയായതാണോ നിങ്ങളുടെ പ്രശ്നം. ഇൗ കൂടിയിരിക്കുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണല്ലോ. ഇടതു സ്ഥാനാർഥിക്കെതിരെ കപട ഹിന്ദു പ്രയോഗം പ്രതിപക്ഷ നേതാവിെൻറ സ്ഥാനത്തിന് യോജിച്ചതല്ല.
നല്ല തോതിൽ വർഗീയ കാർഡ് കളിക്കുന്നവരാണ് നിങ്ങൾ. മഞ്ചേശ്വരത്തെ വോട്ടർമാർ എങ്ങനെയാണിതൊക്കെ കാണുന്നതെന്ന് ബോധ്യപ്പെട്ടതിെൻറ പ്രയാസമാണ് യു.ഡി.എഫിനും ബി.ജെ.പിക്കും. അതാണ് സ്ഥാനാർഥിക്കെതിരെ ഇത്തരം പ്രയോഗങ്ങൾ നടത്താൻ കാരണം. യു.ഡി.എഫ് മഞ്ചേശ്വരത്ത് രാഷ്ട്രീയം പറയുന്നത് മാറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുളുഭാഷയെ ഭരണഘടനയുടെ എട്ടാം അനുച്ഛേദത്തിൽപെടുത്തിയത് പി. കരുണാകരൻ എം.പിയായിരിക്കെയാണ്. തുളു അക്കാദമി, ഏക ഉർദു സ്കൂൾ എന്നിവക്ക് ഇടത് സർക്കാർ പരിരക്ഷ നൽകിയിട്ടുണ്ട്. മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാറാണിത്. എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്താണ്. കേരളം മാറി വരുകയാണ്. ഇൗ മാറ്റത്തിെൻറ ഭാഗമാകണം മഞ്ചേശ്വരം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അട്ടിപ്പേർ അവകാശം പിണറായിയുടെ കക്ഷത്തിലല്ല –ചെന്നിത്തല
കുവൈത്ത് സിറ്റി: നവോത്ഥാന നായകരുടെ അട്ടിപ്പേർ അവകാശം പിണറായി വിജയെൻറ കക്ഷത്തിലല്ലെന്നും വിശ്വാസികളെ കബളിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹിന്ദുക്കളുടെ അട്ടിപ്പേർ അവകാശം രമേശ് ചെന്നിത്തലയുടെ കക്ഷത്തിലല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ മഞ്ചേശ്വരത്തെ പരാമർശത്തിന് മറുപടിയായി കുവൈത്തിൽ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ എന്നനിലയിലാണ് പിണറായിയുടെ രോഷം. സി.പി.എം വിശ്വാസികളോടൊപ്പമാണെന്ന് പറയുന്നത് കാപട്യമാണ് എന്ന തെൻറ പരാമർശം കൊള്ളേണ്ടിടത്തുകൊണ്ടു എന്നതിെൻറ തെളിവാണിത്. മഞ്ചേശ്വരത്തെ എന്നല്ല ഒരു സ്ഥലത്തെയും സ്ഥാനാർഥികളെ താൻ അധിക്ഷേപിച്ചിട്ടില്ല. ശബരിമലയിൽ വിശ്വാസികളോടൊപ്പമാണെന്ന സി.പി.എം സ്ഥാനാർഥിയുടെ പ്രഖ്യാപനം സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കണം. വിശ്വാസ സംരക്ഷണം കോൺഗ്രസിെൻറ അജണ്ടതന്നെയാണ്. അതിൽ മാറ്റമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.