തൃശൂർ: സത്രീ സുരക്ഷ ഉറപ്പാക്കലാണ് 2020ൽ പൊലീസിെൻറ പ്രധാന ചുമതലകളിലൊന്നെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ സംസ്ഥാനത്തെ14 പൊലീസ ് സ്റ്റേഷനുകളുടെയും മലപ്പുറം വിജിലൻസ് ഓഫിസിെൻറയും ഉദ്ഘാടനം വീഡിയോ കോൺഫറൻസി ലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പൊലീസിെൻറ മാത്രം ചുമതലയാണെന്ന് ധരിക്കരുത്. എന്നാൽ പ്രധാന ചുമതല പൊലീസിന് തന്നെയാണ്. ആപത്സാധ്യത ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കുന്ന സംസ്കാരം വളരണം. ഇത് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഏറെ ഗുണം ചെയ്യും. പൊതുജനം നേരിട്ട് നിയമം ൈകയിലെടുക്കുന്ന സാഹചര്യമുണ്ടാവരുത്. പൊലീസ് ചെയ്യേണ്ടത് മറ്റാരും ചെയ്യാൻ പാടില്ല.
പൊലീസ് സ്റ്റേഷനുകൾക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ മുൻഗണന നൽകും. 13 വർഷം മുടങ്ങിക്കിടന്ന തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണം 2017ൽ പുനരാരംഭിച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ആരംഭിച്ച തൃശൂർ റൂറൽ ജില്ല പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂം, അരുവിക്കര, വിളപ്പിൽശാല, പുതൂർ, മീനാക്ഷിപുരം പൊലീസ് സ്റ്റേഷനുകൾ, മലപ്പുറം വനിതാ പൊലീസ് സ്റ്റേഷൻ, തിരൂർ, വടകര, കണ്ണൂർ, കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമുകൾ, കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, കോഴിക്കോട് സിറ്റി സൈബർ ഡോം ഓഫിസ്, വയനാട് ക്രൈംബ്രാഞ്ച്, പന്തളത്തെ കമ്യൂണിറ്റി പൊലീസിങ് റിസോഴ്സ് സെൻറർ എന്നിവയുടെയും മലപ്പുറം വിജിലൻസ് ഓഫിസിെൻറയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, പൊലീസ് അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.