തിരുവനന്തപുരം: ജോലി ചെയ്യാതെ കൂലിവാങ്ങുന്നതും അമിതകൂലിയും കർശനമായി തടയുമെന ്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമംമൂലം ഏറക്കുറെ തടയാനായിട്ടുണ്ടെങ്കിലും പരാ തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ പെൻഷൻ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കും. എല്ലാ മേഖലയിലും അടിസ്ഥാന വേതനം ഉറപ്പുവരുത്താനാണ് ശ്രമം. ഇതിൽ സ്വദേശി, ഇതര സംസ്ഥാന തൊഴിലാളി വ്യത്യാസമില്ല. കാലാവധി പൂർത്തിയായ എല്ലാ മേഖലയിലും മിനിമം വേതനം നിശ്ചയിക്കാൻ നടപടി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.