കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആവശ്യങ്ങൾക്കായി നടത്തിയ വിദേശയാത്ര ക്ക് പൊതുഖജനാവിൽനിന്ന് പണം ചെലവഴിച്ചെന്നും ഇത് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി വിശദമായ വാദത്തിനുമാറ്റി.
കന്യാകുമാരി സ്വദ േശി ഡി. ഫ്രാൻസിസ് നൽകിയ ഹരജിയാണ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്. 2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2017 ജൂലായിൽ അമേരിക്കയിലേക്കും മുഖ്യമന്ത്രി നടത്തിയ യാത്രകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു.
പൊതുസേവകനെതിരെ അന്വേഷണം നടത്താൻ സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്നാണ് നിയമം. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ മുൻകൂർ അനുമതി വേണം. വിദേശയാത്രയെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് ഹരജിക്കാരൻ പരാതി നൽകിയിട്ടുണ്ടെങ്കിലും മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും അറ്റോർണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.