തിരുവനന്തപുരം: കേന്ദ്രസർക്കാറിൻെറ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്നും പിണറായി വ്യക്തമാക്കി. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെയാണ് പിണറായിയുടെ പ്രതികരണം.
പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായത് സർക്കാറിന് നടപ്പിലാക്കാനാവില്ല. ഇക്കാര്യത്തിൽ കേന്ദ്രത്തെ എതിർപ്പറിയിക്കും. സവർക്കറുടെയും ഗോൾവാക്കറുടെയും സ്വപ്നങ്ങൾ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി.
അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നും 2014 ഡിസംബർ 31 വരെ വന്ന മുസ്ലിംകളല്ലാത്ത ആറു മതക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള ബില്ലാണ് രാജ്യസഭയും ലോക്സഭയും പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.