നാട് സാക്ഷി, ജനം സാക്ഷി, സി.എ.എ നടപ്പാക്കില്ല -മുഖ്യമന്ത്രി

മലപ്പുറം: ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പാക ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.< /p>

രാജ്യത്തെ മുസ്ലിം ജനവിഭാഗത്തോട് പൗരത്വം തെളിയിക്കാൻ പറയുന്നവർ സ്വാതന്ത്ര്യസമര ചരിത്രം പഠിക്കണം. ആന്തമാ ൻ ജയിലിൽ മാപ്പെഴുതിക്കൊടുക്കുകയും ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുകയും ചെയ്ത പാരമ്പര്യമാണ് ആർ.എസ്.എസിന്. ആന്തമ ാനിൽ ഇപ്പോഴും മലപ്പുറത്തെ നിരവധി സ്ഥലനാമങ്ങളുണ്ട്. ഇവിടെ നിന്ന് നാടുകടത്തപ്പെട്ടവർ നൽകിയതാണത്. മലപ്പുറത്ത െ മുസ്ലിംകൾ സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്ക് ഈ നാട്ടിലെ ആർ.എസ്.എസുകാർ അമിത് ഷാക്ക് പറഞ്ഞുകൊടുക്കണമെന്നും മ ലപ്പുറത്ത് ഭരണഘടന സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

കോട്ടക്കുന്നിന് നേരെ ചെവി കൂർപ്പിച്ചാൽ വ ാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശബ്ദം കേൾക്കാം. നെഞ്ചിന് നേരെ വെടിവെക്കാനാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിംകളുടെ ദേശസ്നേഹം പരതി വേറെ എവിടെയും പോവണ്ട. മലപ്പുറത്തെ മണ്ണിന് ഇപ്പോഴും ധീരരക്തസാക്ഷികളുടെ ചോരയുടെ മണമുണ്ട്.

മമ്പുറം തങ്ങളെയും കുഞ്ഞാലി മരക്കാരെയും ആലി മുസ്ലിയാരെയും മാറ്റിനിർത്തി സ്വാതന്ത്ര്യസമരചരിത്രം പറയാൻ കഴിയില്ല. മമ്പുറം തങ്ങളും കോന്തുനായരും മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുമടക്കമുള്ള മുൻഗാമികൾ നൽകി‍യത് സൗഹാർദത്തിെൻറ സന്ദേശം കൂടിയാണെന്നും പിണറായി കൂട്ടിച്ചേർത്തു.


ഒരു കരുതൽ തടങ്കൽ പാളയവും കേരളത്തിൽ ഉണ്ടാകില്ല. ജനം സാക്ഷി, നാട് സാക്ഷി, ഈ നാട് സർക്കാറിൽ അർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും - പിണറായി പറഞ്ഞു. അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരോക്ഷ മറുപടിയും മുഖ്യമന്ത്രി നൽകി. നാട്ടുരാജാക്കന്മാരുടെ മേൽ റസിഡന്‍റ് ഭരണം ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാറിനു മേൽ റസിഡന്‍റുമാർ ഇല്ലെന്ന് ഓർക്കുന്നത് നല്ലതാണ്. ഭരണഘടന വായിച്ചു നോക്കുന്നത് നല്ലതാണെന്നും പിണറായി പറഞ്ഞു.

എൻ.പി.ആർ കണക്കെടുപ്പ് സംസ്ഥാനത്തുണ്ടാവില്ല
–മുഖ്യമന്ത്രി

മലപ്പുറം: പൗരത്വ ഭേദഗതി‍ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) ദേശീയ ജനസംഖ്യ രജിസ്റ്ററും (എൻ.പി.ആർ) ഇവിടെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന വിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് രാജ്യത്തിെൻറതല്ല, ആർ.എസ്.എസിെൻറ നിയമമാണെന്നും മലപ്പുറത്ത് ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
എൻ.ആർ.സിയുടെ മുന്നൊരുക്കമാണ് എൻ.പി.ആർ എന്ന ബോധ്യം സംസ്ഥാന സർക്കാറിനുണ്ട്. ഇത് കേരളമാണ്, ആർക്കും ആശങ്ക വേണ്ട. എൻ.പി.ആർ കണക്കെടുപ്പ് സംസ്ഥാനത്തുണ്ടാവില്ല. എന്നാൽ, അംഗൻവാടി വർക്കർമാരുടെ സാമൂഹിക സുരക്ഷ സർവേയെ ഇതുമായി ബന്ധപ്പെടുത്തരുത്.

മുസ്ലിംകളാണ് കേന്ദ്രസർക്കാറിെൻറയും ആർ.എസ്.എസിെൻറയും പ്രധാന ലക്ഷ്യം. വിവാഹം സിവിൽ നിയമത്തിലാണ് പെടുന്നത്. എന്നാൽ, ഒരു മുസ്ലിം വിവാഹമോചനം നടത്തുന്നത് ക്രിമിനൽ കുറ്റമാക്കി മുത്തലാഖ് നിയമം കൊണ്ടുവന്നു. മറ്റു പല സംസ്ഥാനങ്ങൾക്കുമുള്ള പ്രത്യേകപദവി ജമ്മു-കശ്മീരിൽ മാത്രം എടുത്തുകളഞ്ഞത് അവിടെ ഭൂരിപക്ഷം മുസ്ലിംകളായതിനാലാണെന്നും പിണറായി പറഞ്ഞു.

Tags:    
News Summary - pinarayi vijayan about caa npr nrc-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.