െകാച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സഹകരണ ബാങ്ക് സംഭാവ നയായി നൽകുന്ന തുക മൂന്ന് ഗഡുക്കളായി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പിടിച്ച് ഈടാക ്കാനുള്ള ഉത്തരവിനെതിരെയും ഹരജി. ഏപ്രിൽ 21ലെ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് കേരള സ്റ്റേറ്റ് കോഒാപറേറ്റിവ് ബാങ്ക് ഉദ്യോഗസ്ഥരായ കെ. കെ. രാജുവും മറ്റ് മൂന്നു പേരുംമാണ് ഹരജി നൽകിയത്.
ജീവനക്കാരുടെ അനുമതിയോടെയാണ് തുക പിടിക്കുന്നതെന്നാണ് വിശദീകരണമെങ്കിലും ജീവനക്കാരുടെ യോഗം ചേരുകയോ ആരെങ്കിലും അനുമതി നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ, ശമ്പളത്തിൽനിന്ന് പണം പിടിക്കൽ അനുവദിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 കോടിയാണ് ബാങ്ക് നൽകിയത്.
എന്നാൽ, തുക തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് കേരള സഹകരണ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. ചട്ടമോ നിയമമോ നിലവിലില്ലാതെ അടിസ്ഥാന ശമ്പളം പിടിക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. നിയമവിരുദ്ധവും സ്വേച്ഛാപരവുമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.