കൊല്ലം: ചെന്നൈ ഐ.ഐ.ടിയില്‍ അധ്യാപകരുടെ പീഡനം കാരണം ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് ഉത്തരവാദികള െ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീ യ സെക്രട്ടറിമാരായ ഇ.സി. ആയിഷ, റസാഖ് പാലേരി, വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇര്‍ഷാദ് എന്ന ിവരടങ്ങിയ സംഘം ഫാത്തിമയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു.
മാനസിക-ജാതി പീഡനം കാരണമാണ് ഫാത്തിമ ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഉന്നത കലാലയങ്ങളിൽ ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളില്‍പെട്ടവർക്ക് പഠിക്കാനുള്ള സാഹചര്യം ഇല്ല. രോഹിത് വെമുലക്ക് ശേഷം ഉണ്ടായ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറാണ് ഫാത്തിമയുടേത്. ഇതിന്‍റെ പിന്നിലുള്ള എല്ലാ പ്രതികളെയും ശിക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്‍റേണല്‍ മാര്‍ക്കിന്‍റെ മറവില്‍ അധ്യാപകര്‍ തങ്ങളുടെ വംശീയവും രാഷ്ട്രീയവുമായ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കുകയാണ്. കലാലയങ്ങളുടെ സ്വയംഭരണം ഇതിന് ആക്കം കൂട്ടുന്നുണ്ട്. കലാലയങ്ങളിലെ ജാതി വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ രോഹിത് ആക്റ്റ് നടപ്പിലാക്കണമെന്നും ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേല്‍നോട്ട സമിതികള്‍ രൂപീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.