കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചത് വിചിത്രമായ കുറ് റപത്രം. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃേപഷിെൻറയും ശരത്ലാലിെ ൻറയും പിതാക്കൾ കുറ്റം ആരോപിച്ചവർ സാക്ഷിപ്പട്ടികയിലാണുള്ളത്. ഇവരുടെ സാക്ഷിെമാഴ ികളാവെട്ട പ്രതികൾക്ക് അനുകൂലവും.
229 സാക്ഷികളിൽ, ഗൂഢാലോചനയിലും കൃത്യം നിർവഹിക്കുന്നതിലും പ്രതികൾക്കുള്ള പങ്ക് വെളിപ്പെടുത്തേണ്ട പ്രോസിക്യൂഷൻ സാക്ഷികളായ 30 പേരും സി.പി.എമ്മുകാരാണ്. ഇവരുടെ മൊഴികൾ ചേർത്തുെവച്ചാൽ 14 പ്രതികളും തമ്മിൽ കൃത്യസമയത്ത് പരസ്പരബന്ധമില്ലായിരുന്നുവെന്ന് തെളിയുന്ന വിധമാണ് മൊഴികൾ രേഖപ്പെടുത്തിയത്. ഒന്നാം പ്രതി പീതാംബരൻ കൃത്യത്തിനു മുമ്പ് തെൻറ മൊബൈൽ ഉപയോഗിച്ച് മറ്റു പ്രതികളെ വിളിച്ചതായി ഹൈകോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പീതാംബരെൻറ ഭാര്യ മഞ്ജുഷ കുറ്റപത്രത്തിൽ പറഞ്ഞ മൊഴിയിൽ മൊബൈൽ മറ്റൊരാൾ സംഭവത്തിനു മുമ്പ് തന്നെ ഏൽപിച്ചുവെന്നും ഇപ്പോൾ അത് കാണുന്നില്ലെന്നുമാണ്.
154ാം സാക്ഷി സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം വി.പി.പി. മുസ്തഫയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബക്കാർ ഏറ്റവും കൂടുതൽ ആരോപണമുന്നയിച്ച കച്ചവടക്കാരൻ വത്സരാജ് 93ാം സാക്ഷി. കൃത്യത്തിനുവേണ്ടി ഉപയോഗിച്ച പത്തോളം വാഹനങ്ങളുടെ ഉടമ ശാസ്താ ഗംഗാധരൻ 84ാം സാക്ഷി. കൊല നടത്തുംമുമ്പ് കുളിച്ചു വസ്ത്രം മാറാനുപയോഗിച്ചുവെന്ന് പറയുന്ന സി.പി.എം ലോക്കൽ കമ്മിറ്റിയംഗം താന്നിയടിയിലെ ബിജു സി. മാത്യു 35ാം സാക്ഷി. മറ്റൊരു സി.പി.എം നേതാവ് ബിനു തോമസ്, ശാസ്താ ഗംഗാധരെൻറ ഭാര്യ ഗീത, അഡ്വ. ഗോപാലൻ തുടങ്ങി മുപ്പതോളം സി.പി.എമ്മുകാരെയാണ് സാക്ഷികളാക്കിയത്. പ്രതികൾക്ക് കൊലനടത്താൻ ഏറ്റവും കൂടുതൽ സഹായമായി പ്രവർത്തിച്ചവരുടെ മൊഴികളെല്ലാം ‘ഞാൻ കണ്ടില്ല’, ‘എനിക്കറിയില്ല’, ‘വീട്ടിലുണ്ടായിരുന്നു’, ‘ഞാൻ നിരപരാധിയാണ്’ എന്നിങ്ങനെയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിനാവശ്യമായ മൊഴി രേഖപ്പെടുത്തുന്നതിനു പകരം കുറ്റാരോപിതർക്ക് കോടതിമുറിയിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നൽകുകയാണ് അന്വേഷണസംഘം ചെയ്തിരിക്കുന്നതെന്ന് നിയമസഹായിയായി പ്രവർത്തിക്കുന്ന അഡ്വ. ബാബുരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. കൂറുമാറാതെ തന്നെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ കുത്തിനിറക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
14 പ്രതികൾ തമ്മിൽ പരസ്പരധാരണയോടെ കൃത്യം നടത്തിയെന്ന് തോന്നാത്തവിധമാണ് കുറ്റപത്രം. ‘‘പ്രതികളെ ശിക്ഷിക്കാൻ ഉയർന്ന കോടതിക്കല്ലാതെ സാധിക്കില്ലെന്നും ഇപ്പോൾ സമർപ്പിച്ച കുറ്റപത്രം പ്രതികൾക്കുള്ള രക്ഷാപത്രമാണെന്നും കൃപേഷിെൻറ പിതാവ് കൃഷ്ണൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹരജി ഇൗമാസം 11ന് ഹൈകോടതി പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.