തിരുവനന്തപുരം: പൊലീസിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത് കേന്ദ്ര സർക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനമായ പവൻഹാന്‍സ് ലിമിറ്റഡില്‍ നിന്നാണെന്നും അതിനാൽതന്നെ മറ്റ് സ്വകാര്യകമ്പനികളുടെ ടെൻഡർ വിളിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എ.എസ് 365 ഇരട്ട എന്‍ജിന്‍ ഹെലികോപ്ടറാണ് വാടകക്ക് എടുക്കുന്നത്. പൊലീസിെൻറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാൻ ഉദ്ദേശിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ഇക്കാര്യത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പലതവണ യോഗം ചേർന്നിരുന്നു. വ്യോമസേന വിദഗ്ധര്‍ അടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ വിശദപഠനത്തിനും ശേഷമാണ് തീരുമാനം അംഗീകരിച്ചത്. സംസ്ഥാനത്തിെൻറ ആവശ്യം കണക്കിലെടുത്താണ് 11 സീറ്റുള്ള ഇരട്ട എൻജിന്‍ ഹെലികോപ്ടറിന് തീരുമാനിച്ചത്. സ്വകാര്യ കമ്പനികളില്‍നിന്ന് ടെൻഡര്‍ ക്ഷണിച്ചിട്ടില്ല. അതിെൻറ ആവശ്യവുമില്ല. സംസ്ഥാനത്തിെൻറ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന ഉറപ്പുള്ള സേവനം കേന്ദ്ര സിവില്‍ വ്യോമയാന കമ്പനിയില്‍നിന്ന് ലഭ്യമാക്കുകയാണ് ചെയ്തത്. അനുബന്ധ ഉപകരണങ്ങള്‍, ക്രൂ, ഇന്ധനം, മെയിൻറനന്‍സ്, ബാക്കപ്പ് സപ്പോര്‍ട്ട്, സുരക്ഷ, രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പറക്കാനും ഇറങ്ങാനും ഉള്ള സംവിധാനം എന്നിവയൊക്കെ പരിശോധിച്ചാണ് നിരക്ക് ഉള്‍പ്പെടെ കാര്യങ്ങളിൽ തീരുമാനത്തില്‍ എത്തിയത്.
ത്രിപുര, സിക്കിം, മേഘാലയ, മിസോറം, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, അസം സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു-കശ്മീര്‍ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഒ.എന്‍.ജി.സിക്കും ഹെലികോപ്ടര്‍ സേവനം നല്‍കിയത് പവൻഹാന്‍സ് ആണ്. ഇക്കാര്യത്തിൽ പരാതികൾ പലരും ഉന്നയിക്കും. ഹെലികോപ്ടർ വേണമെന്ന നിലയിലുള്ള നക്സലൈറ്റ് പ്രശ്നം സംസ്ഥാനത്ത് ഉണ്ടോ എന്നത് ആപേക്ഷികമാണ്. കേരളത്തിൽ നടന്ന ചില സംഭവങ്ങളിൽ ഹെലികോപ്ടറിെൻറ ആവശ്യകത ബോധ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.