പാലാട്ട് എ.യു.പി സ്കൂളിനും ഇനി സര്‍ക്കാര്‍ വിലാസം

കോഴിക്കോട്: മലാപ്പറമ്പിലേതിനു പിന്നാലെ തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂളും ഇനി സര്‍ക്കാറിന് സ്വന്തം. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തു. 48 സെന്‍റ് ഭൂമിയും കെട്ടിടവും 56.5 ലക്ഷം രൂപക്കാണ് ഏറ്റെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്ത മാനേജര്‍ കോടതിയെ സമീപിച്ചിരിക്കയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, സിറ്റി ഉപജില്ല എ.ഇ.ഒ കെ.എസ്. കുസുമം എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്കൂളിലത്തെി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ഭൂമിയും കെട്ടിടവും ഏറ്റെടുത്ത രേഖകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ ഡി.ഡി.ഇക്ക് കൈമാറി. ഇതോടെ, തിരുവണ്ണൂര്‍ യു.ആര്‍.സിയിലും തൊട്ടടുത്ത ഗവ. യു.പി സ്കൂളിലേക്കും തല്‍ക്കാലത്തേക്ക് മാറ്റിയ കുട്ടികളെ മാതൃവിദ്യാലയത്തിലേക്ക് കൊണ്ടുവന്നു.

2016 ജൂണ്‍ എട്ടിനാണ് ഹൈകോടതി നിര്‍ദേശപ്രകാരം സ്കൂള്‍ അടച്ചുപൂട്ടിയത്. ജനകീയ പ്രതിഷേധം കാരണം സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആദ്യം കോടതിവിധി നടപ്പാക്കട്ടെയെന്ന നിലക്കാണ് അടച്ചുപൂട്ടിയത്. സമാന രീതിയില്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ നാല് സ്കൂളുകള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

വില നിശ്ചയിക്കാന്‍ ജില്ല കലക്ടറെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. കോഴിക്കോട് കലക്ടര്‍ മാറിയതിനാല്‍ നടപടിക്രമങ്ങള്‍ കുറച്ചു വൈകി. പുതുതായത്തെിയ കലക്ടറാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.

അഞ്ച്, ആറ്, ഏഴ് ക്ളാസുകളിലായി വെറും 16 കുട്ടികളാണ് പാലാട്ട് സ്കൂളിലുള്ളത്. ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് അധ്യാപകരും. 1958ല്‍ സ്ഥാപിച്ച സ്കൂള്‍ 2000 കാലയളവിലാണ് അനാദായകരമായത്. 2006ല്‍ സ്കൂളും കെട്ടിടവും വിലയ്ക്കു വാങ്ങിയ നിലവിലെ മാനേജറാണ് അടച്ചുപൂട്ടാനുള്ള അനുമതി സമ്പാദിച്ചത്. സ്കൂളിലത്തെിയ കുട്ടികളെ പി.ടി.എ പ്രസിഡന്‍റ് പി.എം. ബഷീര്‍, പ്രധാനാധ്യാപിക ടി. വിജയലക്ഷ്മി എന്നിവര്‍ സ്വീകരിച്ചു. അറ്റകുറ്റപ്പണി കഴിഞ്ഞ് ബുധനാഴ്ച സ്കൂള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വില നിശ്ചയിച്ചത് അംഗീകരിക്കില്ളെന്നും ഇതിനെതിരെ കോടതിയില്‍ കേസ് നടക്കുന്ന വേളയിലാണ് കുട്ടികളെ മാറ്റിയതെന്നും മാനേജര്‍ മുഹമ്മദ് അഷ്റഫ് പറഞ്ഞു.

Tags:    
News Summary - palatt AUP school now has govt adress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.