കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിെൻറ ഭാഗമായി മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്തു.
വി ജിലൻസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ഡിവൈ.എസ്.പി അശോക് കുമാറിെൻറ നേതൃത്വത്തി ലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച ഉച്ചക്ക് 12ന് തുടങ്ങിയ ചോദ്യം ചെയ്യൽ രണ്ടുമണി ക്കൂറോളം നീണ്ടു.പാലം നിർമിക്കുേമ്പാൾ ഇബ്രാഹീംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത് രി. നിർമാണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന്, കരാറുകാരെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, നിർമാണച്ചുമതലയുണ്ടായിരുന്ന കിറ്റ്കോ, കൺസൽട്ടൻസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു.
കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം വിജിലൻസ് കോടതിയെ അറിയിച്ചു. ഇതിെൻറ തുടർച്ചയായാണ് ഇബ്രാഹീംകുഞ്ഞിെന ചോദ്യം ചെയ്തത്. മന്ത്രി എന്ന നിലയിലെ ഇടപെടൽ, ശ്രദ്ധയിൽപെട്ട വീഴ്ചകൾ എന്നിവ അറിയാനായിരുന്നു ചോദ്യം ചെയ്യൽ.
എന്നാൽ, പാലം നിർമാണത്തിന് ഭരണാനുമതി നൽകുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു അഴിമതി പുറത്തുവന്ന ഘട്ടത്തിൽ ഇബ്രാഹീംകുഞ്ഞിെൻറ പ്രതികരണം. സിമൻറിെൻറയും കമ്പിയുടെയും അളവും ഗുണനിലവാരവും പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അതിൽ വീഴ്ചയുണ്ടായെങ്കിൽ ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. നിർമാണഘട്ടത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ആരും തെൻറ ശ്രദ്ധയിൽപെടുത്തിയിട്ടിെല്ലന്നുമായിരുന്നു അദ്ദേഹത്തിെൻറ വിശദീകരണം. നിലവിൽ കരാറുകാരും കൺസൽട്ടൻസിയും മേൽനോട്ട ചുമതലയുണ്ടായിരുന്ന സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ടെങ്കിലും മന്ത്രിയെ ഉൾപ്പെടുത്തിയിട്ടില്ല.
അന്വേഷണവുമായി സഹകരിക്കും –ഇബ്രാഹീംകുഞ്ഞ് കൊച്ചി: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏതു അന്വേഷണവുമായും സഹകരിക്കുമെന്നും ഇക്കാര്യം താൻ നേരേത്തതന്നെ വ്യക്തമാക്കിയതാണെന്നും മുൻ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്.
വിജിലൻസ് ആവശ്യപ്പെട്ട വിവരങ്ങൾ സത്യസന്ധമായിതന്നെ നൽകി. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. വീഴ്ചയുണ്ടായെങ്കിൽ കണ്ടെത്താനാണ് അന്വേഷണം. സി.പി.എം അടക്കം സംഘടനകൾ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്.
മുഖ്യമന്ത്രിയും പൊതുമരാമത്തുമന്ത്രിയും ആരോപണം ഉന്നയിച്ചിട്ടില്ല. താൻ അറിഞ്ഞിരുന്നെങ്കിൽ വീഴ്ചയുണ്ടാകുമായിരുന്നില്ല. ഉദ്ഘാടനസമയത്തുപോലും വീഴ്ച കണ്ടെത്തിയിരുന്നില്ല. നിർമാണത്തിൽ അഴിമതിയുണ്ടെന്ന് കണ്ടിരുന്നെങ്കിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമായിരുന്നില്ല. ഏനാത്ത് പാലം ഉൾപ്പെടെ മുമ്പും പാലങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പിന്നീട് പരിഹരിക്കുകയായിരുെന്നന്നും ചോദ്യം ചെയ്യലിന് ഹാജരായശേഷം ഇബ്രാഹീംകുഞ്ഞ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.