കോട്ടയം: പാലാരിവട്ടം അഴിമതിക്കേസിൽ ആേരാപണവിധേയനായ മുൻ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിനെതിരെ തുടർനടപടി ശക്തമാക്കാൻ എസ്.പി വി.ജി. വിനോദ്കുമാറിെൻറ സാന്നിധ്യത് തിൽ കോട്ടയം വിജിലൻസ് ഓഫിസിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഇബ്രാഹീംകുഞ്ഞിനെതിരായ ന ടപടി വൈകിപ്പിച്ചതിനും അന്വേഷണ വിവരങ്ങൾ ചോരുന്നെന്ന ആക്ഷേപത്തെ തുടർന്നും നിലവ ിലെ അന്വേഷണ സംഘത്തെ മാറ്റിയിരുന്നു.
അവരിൽനിന്ന് കേസിെൻറ വിശദാംശങ്ങൾ പുതിയ സംഘം ചോദിച്ചറിഞ്ഞു. കേസ് നടപടികൾ വൈകുന്നതിലുള്ള അതൃപ്തിയും വിജിലൻസ് എസ്.പി യോഗത്തെ അറിയിച്ചതായാണ് വിവരം. ഉംറക്ക് പോയ ഇബ്രാഹീംകുഞ്ഞ് മടങ്ങിയെത്തിയാലുടൻ അന്വേഷണ നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം ഗൗരവമായി കണ്ട് നടപടി വേഗത്തിലാക്കാനും എസ്.പി നിർദേശിച്ചു. പാലാരിവട്ടം കേസ് അട്ടിമറിക്കാനും ഉന്നതരെ രക്ഷിക്കാനും വിജിലൻസ് ശ്രമിച്ചെന്ന ആരോപണവും യോഗം ചർച്ച ചെയ്തു. വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻെവസ്റ്റിഗേഷൻ യൂനിറ്റിലെ ഡിവൈ.എസ്.പി ശ്യാംകുമാറാണ് പുതിയ അന്വേഷണ മേധാവി. എസ്.പി വിളിച്ച യോഗത്തിൽ രണ്ട് ഡിവൈ.എസ്.പിമാരടക്കം 10 ഉദ്യോഗസ്ഥർ പങ്കെടുത്തു.
പരാതികൾക്കിട നൽകാതെ അന്വേഷണം കൃത്യമായി മുന്നോട്ടുകൊണ്ടുപാകാനും യോഗത്തിൽ തീരുമാനമായി.
കേസിൽ ഇബ്രാഹീംകുഞ്ഞിനെതിരെ ഇതുവരെ ലഭിച്ച തെളിവുകളുടെയും ടി.ഒ. സൂരജിെൻറ മൊഴിയുടെയും അടിസ്ഥാനത്തിൽ ശക്തമായ നിയമനടപടിയിേലക്ക് നീങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടേത്ര. ഇബ്രാഹീംകുഞ്ഞ് വ്യാഴാഴ്ച കൊച്ചിയിൽ മടങ്ങിയെത്തുമെന്നും ഉദ്യോഗസ്ഥർ സൂചന നൽകി. വിപുലീകരിച്ച അന്വേഷണ സംഘം യോഗത്തിനുശേഷം െകാച്ചിയിലേക്കാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.