പാലക്കാട്: കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ച മുൻ സന്തോഷ് ട്രോഫി താരം ധനരാജിെൻറ കുടുംബത്തെ സഹായിക്കാൻ സ ംഘടിപ്പിച്ച ചാരിറ്റി ഫുട്ബാൾ മേളയുടെ ഗാലറി തകർന്നുവീണ് സ്ത്രീകളും കുട്ടികളുമടക്കം അറുപതോളം പേർക്ക് പര ിക്ക്. പുതുപ്പള്ളി തെരുവിലെ ഉമ്മർ, ഇബ്രാഹിം എന്നിവർക്ക് സാരമായി പരിക്കേറ്റു.
പാലക്കാട് നഗരത്തിലെ നൂറണ ിയിെല സിന്തറ്റിക് ടർഫിൽ താൽക്കാലികമായി ഒരുക്കിയ മുള, കമുക് എന്നിവകൊണ്ടുള്ള ഗാലറിയാണ് കളി ആരംഭിക്കുന്നത ിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് തകർന്നുവീണത്. ആളുകൾ കയറിയതോടെ ഗാലറി ഒരുവശത്തേക്ക് തകർന്നുവീഴുകയായിരുന്നു. കുത്തിനിർത്തിയ തടിയടക്കം മറിഞ്ഞുവീണു. കാലിനും തലക്കും നെഞ്ചിലും പരിക്കേറ്റവരുണ്ട്. സ്ത്രീകൾ തകർന്ന ഗാലറിക്ക് അടിയിൽപെട്ടു.
പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷെൻറ നേതൃത്വത്തിലാണ് ഞായാറാഴ്ച രാത്രി ചാരിറ്റി ഫുട്ബാൾ മേള സംഘടിപ്പിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ, െഎ.എം. വിജയൻ എന്നിവരടക്കം 65 ഒാളം താരങ്ങൾ കളിക്കാനെത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിനുശേഷം എട്ടരയോടെ കളി തുടങ്ങാനിരിക്കെയായിരുന്നു അപകടം.
മാച്ചിന് വേണ്ടി നാലായിരം പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഗാലറിയാണ് പണിതത്. നൂറുകണക്കിന് ഫുട്ബാൾ ആരാധകരാണ് പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കാനും പ്രദർശന ഫുട്ബാൾ കാണാനും നൂറണിയിലേക്ക് ഒഴുകിയെത്തിയത്. ധനരാജിെൻറ ഭാര്യ അർച്ചന, മകൾ രണ്ടര വയസ്സുള്ള ശിവാനി, പിതാവ് ബാലകൃഷ്ണൻ, മാതാവ് ജഗതാംബ, സഹോദരങ്ങളായ ഗുരുവായൂരപ്പൻ, ബാബു, മണികണ്ഠൻ, ബന്ധുക്കൾ തുടങ്ങിയവരും ചാരിറ്റി മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.
ധന സമാഹരണത്തിനായി ധനരാജ് കളിച്ചിരുന്ന മോഹൻ ബഗാൾ, ഇൗസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, വിവ കേരള ടീമുകളുടെ പേരുകളിലുള്ള ഇലവനുകൾ ഏറ്റുമുട്ടുന്ന രണ്ട് മാച്ചുകളാണ് നടത്താൻ തീരുമാനിച്ചിരുന്നത്. സുശാന്ത് മാത്യു, എം.പി. പ്രദീപ്, ആസിഫ് സഹീർ, ഹക്കീം, നൗഷാദ്, കെ.ടി. ചാക്കോ, യു. ഷറഫലി, കുരിക്കേശ് മാത്യു, സി.വി. പാപ്പച്ചൻ, എം. സുരേഷ് തുടങ്ങിയവരും കളിക്കാൻ എത്തിയിരുന്നു. ബൈച്ചുങ് ബൂട്ടിയ നേതൃത്വം നൽകുന്ന ഇൗസ്റ്റ് ബംഗാൾ ഇലവനും െഎ.എം വിജയൻ ക്യാപ്റ്റനായ മോഹൻ ബഗാനും തമ്മിലുള്ള ആദ്യ മത്സരം തുടങ്ങാനിരിക്കെയാണ് തകർന്നുവീണത്. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.