കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ പൊതുമരാമത്ത് സെക്ര ട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. സൂരജിന് പുറമെ കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരുടെ റിമാൻറാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ മാസം 31 വരെ നീട്ടിയത്.
അതിനിടെ, ചമ്രവട്ടം റോഡ് നിർമാണത്തിലെ അഴിമതിയെക്കുറിച്ച് തനിക്കറിയില്ലെന്ന് സൂരജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.