പാല: വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് പാലയിൽ നടക്കുന്ന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റി. അപകടത്തെ തുടർന്ന് സംഘാടകർക്കെതിരെ കേസെടുത്തിരുന്നു. ടൂർണമെൻറ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ്.
പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിെൻറ ആദ്യദിനത്തിലാണ് ദാരുണാപകടമുണ്ടായത്. മത്സരത്തിനിടെ ഹാമർ തലയിൽ പതിച്ച് വളൻറിയറായ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഈരാറ്റുപേട്ട ചൊവൂര്‍ കുറിഞ്ഞംകുളത്ത് ജോൺസൺ ജോർജിെൻറ മകൻ അഫീൽ ജോൺസനാണ് (16) പരിക്കേറ്റത്. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വെൻറിലേറ്ററിൽ ചികിൽസയിലാണ്.
ഹാമർ േത്രാ പിറ്റിനോട് ചേർന്ന് നടത്തിയ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജാവലിൻ േത്രാ മത്സരത്തിെൻറ വളൻറിയറായിരുന്നു അഫീൽ. മത്സരാർഥി എറിഞ്ഞ ജാവലിെൻറ ദൂരം മാർക്ക് ചെയ്യുന്നതിനിടെ അഫീെൻറ തലയുടെ വശത്ത് ഹാമർ വന്ന് കൊള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.