മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായതെന്നും ധാർമികതയുണ്ടെങ്കിൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണപരിപാടിക്കെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സർക്കാറിെൻറ അലംഭാവം 13 ലക്ഷം കുട്ടികളെയാണ് ദുരിതത്തിലാക്കിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നതയില്ല. സ്വയം ഒഴിഞ്ഞുപോയ അദ്ദേഹത്തിെൻറ തിരിച്ചുവരവ് ഉടൻ യാഥാർഥ്യമാകുമെന്നാണ് തെൻറ പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെച്ചതും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും ശരിയായ നിലപാടാണ്. യു.ഡി.എഫ് ഭരണത്തിൽ ഉയർന്ന ആരോപണങ്ങളിൽ സത്യമില്ലാത്തതിനാലാണ് അന്ന് രാജിവെക്കാതിരുന്നത്. നിഗൂഢതയുള്ള ഇത്തരം മാധ്യമപ്രവർത്തനത്തോട് തനിക്ക് യോജിപ്പില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.