തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് വിഷയം യു.ഡി.എഫ് ചർച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അത് സംബന്ധിച്ച് ഒരു ധാരണപ്പിശകും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ലീഗിൻെറ എതിർപ്പ് ഉൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്യും. എല്ലാവർക്കും തൃപ്തികരമായ തീരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
നേരത്തേയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളര്‍ഷിപ് നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടാക്കുന്നതാണെന്ന മുസ്ലിംലീഗിെൻറ നിലപാട് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരോക്ഷമായി തള്ളിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം സ്വന്തം വാക്കുകൾ അദ്ദേഹത്തിന് മയപ്പെടുത്തേണ്ടിവന്നു. അതൃപ്തി പരസ്യമായിതന്നെ ലീഗ് നേതൃത്വം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സതീശൻ മലക്കംമറിഞ്ഞത്. സർക്കാർ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുകയാണെന്ന് തിരുത്തിയ സതീശൻ, ലീഗിെൻറ പരാതി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് തിരുത്തിയെങ്കിലും മുസ്ലിം സമുദായത്തിനുണ്ടാകാവുന്ന നഷ്ടം കണക്കിലെടുക്കാതെ സർക്കാറിനെ പിന്തുണച്ച് അഭിപ്രായപ്രകടനം നടത്തിയ പ്രതിപക്ഷനേതാവിെൻറ ആദ്യ നടപടിയിൽ മുസ്ലിംലീഗിന് അതൃപ്തിയുണ്ട്. വിഷയത്തിൽ യു.ഡി.എഫിെല ആശയക്കുഴപ്പം പരസ്യമാകുകയും ചെയ്തു. സതീശെൻറ ആദ്യ നിലപാടിലുള്ള അതൃപ്തി അദ്ദേഹത്തിെൻറ പേര് പറഞ്ഞാണ് ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ പ്രകടിപ്പിച്ചത്. ഇതര സമുദായങ്ങളുടെ താൽപര്യംകൂടി കണക്കിലെടുക്കേണ്ടതുള്ളതിനാൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.