തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധത്തിനിടെ കെ.എസ്.ആര്.ടി.സിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തിന് മാത്രം ശമ്പളം നല്കി. ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ഒഴിവാക്കാനാണ് ഓപറേറ്റിങ് വിഭാഗത്തിന് മാത്രമായി ശമ്പളം നല്‍കിയത്. ദിവസവരുമാനത്തില്‍നിന്ന് 40 കോടി രൂപയാണ് ശമ്പളം നല്കാന് മാറ്റിെവച്ചത്. സര്‍ക്കാര്‍ സഹായം ഇനിയും ലഭിച്ചിട്ടില്ല.
മെക്കാനിക്കല്‍, മിനിസ്റ്റീരിയില്‍, സൂപ്പര്‍വൈസറി വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഇതിന് 29 കോടി രൂപ കൂടി വേണം. അലവന്‍സുകള്‍ ഉൾപ്പെടെ മുഴുവന്‍ ശമ്പളവിതരണത്തിന് 84 കോടിയാണ് വേണ്ടത്. ഡീസലിന് തുക അടക്കുന്നത് കുറച്ചാണ് ശമ്പളം നല്‍കിയത്.
ശമ്പളം മുടങ്ങിയതിൽ ജീവനക്കാര്‍ക്കിടയിൽ പ്രതിഷേധം കനക്കുകയാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെന്നതിനാല് ഡ്യൂട്ടി ബഹിഷ്കരിച്ച് ബസ് മുടക്കരുതെന്ന് സംഘടനകള്‍ അഭ്യർഥിച്ചിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് നിരവധി ജീവനക്കാർ അവധിയില്‍ പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.