പാലക്കാട്: ഓൺലൈൻ ഹാജർ സംവിധാനത്തിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ പൊതുവിതരണ വകുപ്പ്. ഹാജർ സംവിധാനം കൂടുതൽ സുതാര്യമാക്കാനും ജീവനക്കാരുടെ യഥാർഥ സാന്നിധ്യം ഉറപ്പാക്കാനുമായി നടപ്പാക്കിയ ഫെയ്സ് റെക്കഗ്നിഷൻ അധിഷ്ഠിത ഓൺലൈൻ ഹാജർ സംവിധാനമായ ‘ഫെയ്സാപ്പി’ലാണ് കൃത്രിമം നടത്തിയത്.
ആധാർ ഫെയ്സ് ആർ.ഡി, ആധാർ ബി.എ.എസ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സ്പാർക്ക് വഴിയുള്ള ഹാജർ രേഖപ്പെടുത്തുന്ന സംവിധാനത്തിലാണ് പൊതുവിതരണ വകുപ്പിലെ ഓൺഡ്യൂട്ടിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നത്. തൃശൂർ പൊതുവിതരണ ഓഫിസിലും, നെയ്യാറ്റിൻകരയിലുമാണ് തട്ടിപ്പ് നടന്നതായി ആരോപണമുയർന്നത്.
ഇതോടെ മറ്റ് പൊതുവിതരണ ഓഫിസുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് വകുപ്പ്. ഫെയ്സാപ്പിലെ ഹാജർ രേഖകൾ, ഓൺ ഡ്യൂട്ടി അപേക്ഷ, അപ്രൂവൽ സമയം, ലോഗിൻ വിവരങ്ങൾ, ലൊക്കേഷൻ ഡാറ്റ, ഡിജിറ്റൽ ട്രെയിലുകൾ എന്നിവ വിശദമായി പരിശോധിക്കാൻ ഐ.ടി വിദഗ്ധരുടെ സഹായത്തോടെയുള്ള ഫോറൻസിക് പരിശോധന അനിവാര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.