അങ്കമാലി: സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം നല്‍കി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ യുവതികളെ വശീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ആള്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി എസ്.വി മാര്‍ക്കറ്റ് നടിയിലത്തേ് വീട്ടില്‍ ആന്‍േറാ എന്ന ജോണിനെയാണ് (കാള ജോണ്‍ -62) ആലുവ ഡിവൈ.എസ്.പി കെ.ജി. ബാബുകുമാറിന്‍െറ നിര്‍ദേശപ്രകാരം അങ്കമാലി സി.ഐ എസ്. മുഹമ്മദ് റിയാസ് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര കേന്ദ്രമായ ഗ്ളോബല്‍ മീഡിയ റിസര്‍ച് സെന്‍ററിന്‍െറ ബ്രാഞ്ചായി ചെങ്ങമനാട് ജങ്ഷനിലെ കെട്ടിടം ഒരുവര്‍ഷം മുമ്പ് വാടകക്കെടുത്തായിരുന്നു സ്ഥാപനം ആരംഭിച്ചത്. നെടുമ്പാശ്ശേരി കരിയാട്ടെ വാടക വീട്ടിലായിരുന്നു വാണിഭമെങ്കിലും ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകാരെ ക്ഷണിച്ചിരുന്നത്. വന്‍തുക വാഗ്ദാനം നല്‍കിയിരുന്നതിനാല്‍ സിനിമ, സീരിയല്‍, ബ്യൂട്ടീഷ്യന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവാഹിതരും അവിവാഹിതരുമായ നിരവധി യുവതികള്‍ ഇരകളാവുകയായിരുന്നു.
സംഭവം പുറത്തുപറയുമെന്ന് സംശയമുള്ള സ്ത്രീകളുടെ വിഡിയോ ദൃശ്യം ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഉന്നതങ്ങളില്‍ ബന്ധമുള്ള ഇയാള്‍ സിനിമമേഖലയില്‍ കാള ജോണ്‍ എന്നാണ് അറിയപ്പെടുന്നത്. നെടുമ്പാശ്ശേരി അത്താണിയില്‍ പുതുതായി നിര്‍മിക്കുന്ന ഫ്ളാറ്റില്‍ നെടുമ്പാശ്ശേരി കേന്ദ്രമായി ആഗോള പെണ്‍വാണിഭ ശൃംഖലയായിരുന്നു ലക്ഷ്യമെന്നും അതിന് വിപുലസംവിധാനം ഒരുക്കാനുള്ള ശ്രമത്തിലായിരുന്നെന്നും പൊലീസ് സൂചിപ്പിച്ചു.
അതിനിടെയാണ് വാണിഭത്തിനിരയായ യുവതി ചെങ്ങമനാട് സ്റ്റേഷനില്‍ നല്‍കിയ പരാതിയത്തെുടര്‍ന്ന് പൊലീസ് നാടകീയമായി പ്രതിയെ വലയിലാക്കിയത്. എന്നാല്‍, ഉന്നതങ്ങളിലെ ഇടപെടല്‍മൂലം ദൃശ്യമാധ്യമങ്ങളടക്കം അറിയാതിരിക്കാന്‍ രഹസ്യമായാണ് പൊലീസ് കേസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.