തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ ഇമാം ഷഫീക്ക് ഖാസിമിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്. സമൂഹത്തിൽ ബഹുമാനിക്കുന്ന വ്യക്തി ചെയ്ത ഇത്തരം പ്രവർത്തി ഗുരുതരമാണെന്നും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കും എന്നീ കാരണത്താലാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.
ഫെബ്രുവരി രണ്ടിന് സ്കൂളിൽ പോയി മടങ്ങിയ പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി വിതുര പേപ്പാറ വനമേഖലയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിനുശേഷം ഒളിവിൽപോയ ഷഫീക്കിനെതിരെ പൊലീസ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും പരിശോധന നടത്തിയശേഷമായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.