കൊൽക്കത്ത: അവധിക്ക് കേരളത്തിലെത്തി മടങ്ങിയശേഷം കൊൽക്കത്തയിൽ പനിമൂലം മരിച്ച മലയാളി ജവാന് നിപയായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിെൻറ ശരീരസ്രവം പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിെൻറ ഫലം നെഗറ്റിവാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.
കരസേനയുടെ ഇൗസ്റ്റേൺ കമാൻഡിൽ ജവാനായിരുന്ന സീനു പ്രസാദാണ് (27) മേയ് 25ന് കൊൽക്കത്തയിലെ സൈനിക ആശുപത്രിയിൽ മരിച്ചത്. ഒരുമാസത്തെ അവധിക്കുശേഷം 13ന് തിരിച്ചെത്തിയതു മുതൽ പനി ബാധിതനായിരുന്ന സീനുവിെൻറ നില വഷളായതിനെ തുടർന്നാണ് 20ന് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിൽ വന്നുമടങ്ങിയപ്പോഴാണ് പനി ബാധിതനായത് എന്നതിനാൽ അധികൃതർ സ്രവം നിപ പരിശോധക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.