തിരുവനന്തപുരം: വയനാട്ടിൽ ബന്ദിപ്പൂർ കടുവ സാേങ്കതം വഴി ദേശീയപാത 766 ലെ രാത്രിയാത് ര നിരോധനം നീക്കാൻ സർക്കാർ ഉറച്ച നിലപാടെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയി ച്ചു. കർണാടകയുമായി രണ്ട് തവണ ചർച്ചക്ക് സമയം ചോദിച്ചിട്ടും ലഭിച്ചില്ല. വീണ്ടും ശ്ര മിക്കും. കർണാടകയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഇതിൽ കോടതിയിലെടുക്കുന്ന നിലപാട് നിർണായകമാണെന്നും െഎ.സി. ബാലകൃഷ്ണെൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
എലിവേറ്റഡ് പാത ചെലവിെൻറ 50 ശതമാനമായ 250 കോടി വഹിക്കാമെന്ന് സംസ്ഥാനം സമ്മതിച്ചതാണ്. പകൽയാത്ര നിേരാധിക്കുന്നതായി സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കോടതിയിൽ ചില പരാമർശം വന്നിരുന്നു. മുഖ്യമന്ത്രി, രാഹുൽ ഗാന്ധി എം.പി എന്നിവർ കണ്ടപ്പോൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടി എടുത്തിട്ടില്ല. ബദൽപാത സംബന്ധിച്ച് നിയമസഭ പാസാക്കിയ പ്രമേയത്തിെൻറ അടിസ്ഥാനത്തിൽ തന്നെയാകും സംസ്ഥാന നിലപാടെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.