തൃശൂര്‍: ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല് ലൂർ സ്വദേശി അൻസി അലിബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിക്കുമെന്ന് കുടുംബം. പുലർച്ചെ മൂന്നിന് നെടുമ്പാശ ്ശേരി വിമാനത്താവളത്തിൽ എത്തും. പിന്നീട് കൊടുങ്ങല്ലൂരിലെ തിരുവള്ളൂരിലെ ഭർതൃ വീട്ടിൽ എത്തിക്കും. മൃതദേഹം ന്യൂസിലാൻഡിലെ ഇന്ത്യൻ അധികൃതർക്ക് കൈമാറിക്കഴിഞ്ഞു.
പൊതു ദർശനത്തിനു സൗകര്യം ഒരുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സിംഗപൂർ, ദുബൈ വഴിയാണ് മൃതദേഹം കൊണ്ടുവരികയെന്ന് കുടുംബം അറിയിച്ചു. ഖബറടക്കം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.
നേരത്തെ, അന്ത്യകർമങ്ങൾ ന്യൂസിലാൻഡിൽ തന്നെ നടത്താമെന്ന നിർദേശം നിരസിച്ച കുടുംബം മൃതദേഹം നാട്ടിലെത്തിക്കണമെന്ന് താത്പര്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു വർഷം മുമ്പാണ് ഭർത്താവ് അബ്ദുൾ നാസറിനൊപ്പം അൻസി ന്യൂസിലാൻഡിലേക്ക് പോയത്. ഭീകരാക്രമണ സമയം നാസറും പള്ളിയിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.