തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഒാഫിസുകൾ തിങ്കളാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനം. ഹോട്സ്പോട്ടുകൾ, കണ്ടെയിൻമെൻറ് പ്രദേശങ്ങൾ ഒഴികെ മുഴുവൻ പ്രദേശങ്ങളിെലയും ഒാഫിസുകളിൽ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് എത്തണം. ഇതുവരെ 50 ശതമാനം ജീവനക്കാരെ മാത്രമാണ് ഒാഫിസുകളിൽ അനുവദിച്ചിരുന്നത്. പൊതുമേഖലാസ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയും പൂർണമായി പ്രവർത്തിക്കണമെന്നും പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
•കണ്ടെയിൻമെൻറ് പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ ജില്ലക്കുള്ളിൽ നിന്നുള്ള ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.
•ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ അതത് കലക്ടറേറ്റുകളിലും തദ്ദേശസ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്ന ജീവനക്കാർ വിടുതൽ സർട്ടിഫിക്കറ്റുകൾ വാങ്ങി ഡ്യൂട്ടി സർട്ടിഫിക്കറ്റ് സഹിതം അവരവരുടെ ഒാഫിസുകളിൽ റിപ്പോർട്ട് ചെയ്യണം. അനിവാര്യമെന്ന് കലക്ടർ സാക്ഷ്യപ്പെടുത്തുന്നവർക്ക് അവിടെ തുടരാം.
•മറ്റൊരു ഉത്തരവ് വരുന്നതുവരെ ശനിയാഴ്ച അവധി തുടരും
•കോവിഡ് സ്ഥിരീകരിച്ച ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഒാഫിസറുടെ സർട്ടിഫിക്കറ്റ് പ്രകാരം ചികിത്സാ കാലയളവിൽ കാഷ്വൽ ലീവ് അനുവദിക്കും. ജീവനക്കാരുടെ വീടുകളിൽ താമസിക്കുന്ന ആർെക്കങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ അത്തരം ജീവനക്കാർക്ക് മെഡിക്കൽ ഒാഫിസറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ 14 ദിവസം സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കും.
•ഹോട്സ്പോട്ട്/കണ്ടെയിൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച മേഖലകളിൽ താമസിക്കുന്നവരും മറ്റിടങ്ങളിലെ ഒാഫിസുകളിൽ ജോലിചെയ്യുന്നതുമായ ജീവനക്കാർ ഒാഫിസുകളിൽ ഹാജരാകേണ്ടതില്ല. അവർ താമസിക്കുന്ന സ്ഥലം ഹോട്സ്പോട്ട്/കണ്ടെയിൻമെൻറ് സോൺ ആയ കാലയളവിനെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിയിൽനിന്ന് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാൽ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കും. സാധ്യെമങ്കിൽ വർക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാനും സംവിധാനം ഒരുക്കും.
•ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഒാട്ടിസം/ സെറിബ്രൽ പാൾസി, മറ്റ് മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കണം.
•ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള വനിതകെളയും ഏഴ് മാസം പൂർത്തിയായ ഗർഭിണികളെയും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോമിന് ക്രമീകരണം ഒരുക്കണം.
•ആരോഗ്യപരമായും മാനസികമായും വെല്ലുവിളി നേരിടുന്ന ജീവനക്കാർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ, 65 വയസ്സിനുമേൽ പ്രായമുള്ള രക്ഷിതാക്കളുള്ള ജീവനക്കാർ എന്നിവരെ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരുന്ന ജോലിയിൽനിന്ന് ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.