കൊച്ചി: ആ കുരുന്ന് ഹൃദയം തുറക്കാൻ ലോക്ഡൗണും അതിർത്തിയുടെ അതിരുകളും തടസ്സമായി ല്ല. കുഞ്ഞുജീവിതത്തിലെ ആദ്യദിനം ആശങ്കകളുടെയും നീണ്ട യാത്രയുടെയും ആയിരുന്നെങ്കിൽ രണ്ടാംദിനം പുതുജീവിതത്തിെൻറ മിടിപ്പായിരുന്നു. ചൊവ്വാഴ്ച നാഗർകോവിൽ ജയഹരൺ ആശ ുപത്രിയിൽനിന്ന് ആംബുലൻസിൽ എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവാണ് അതിസങ്കീർണ ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
മുഖ്യമന്ത്രിയുടെ ഇടപെടലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും കുഞ്ഞിനെ കേരളത്തിൽ എത്തിക്കാൻ സഹായിച്ചത്. വിഷുദിനത്തിൽ രാവിലെയാണ് നാഗർകോവിൽ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ച ഉടൻ ശരീരത്തിൽ നീല നിറം പടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. അതിർത്തി കടന്നുള്ള യാത്ര സാധ്യമാകുമോ എന്ന ആശങ്കയിലാണ് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുഖ്യമന്ത്രിയുടെ സഹായം തേടിയത്.
മുഖ്യമന്ത്രി ഉടൻ എറണാകുളം കലക്ടർ എസ്. സുഹാസുമായും തമിഴ്നാട് സർക്കാറുമായും ബന്ധപ്പെട്ട് യാത്രക്ക് ക്രമീകരണം ചെയ്തു.
രാത്രി പത്തോടെ കുഞ്ഞിനെ കൊച്ചിയിൽ എത്തിച്ചു. കുഞ്ഞിൽ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന ധമനികൾ മുറിച്ചെടുത്ത് പരസ്പരം മാറ്റിസ്ഥാപിക്കുന്ന അതിസങ്കീർണ ശസ്ത്രക്രിയ ഏഴുമണിക്കൂർ കൊണ്ടാണ് ഡോ. ജി.എസ്. സുനിലിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. അടുത്ത 48 മണിക്കൂർ പ്രാധാന്യമേറിയതാണെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.