തിരുവനന്തപുരം: കഴിഞ്ഞ ഒാണത്തിനെത്തി എല്ലാവരെയും കണ്ട് ആഘോഷിച്ച് മടങ്ങിയ പേര ക്കുഞ്ഞുങ്ങളും മക്കളും ഇനിയില്ലെന്ന് ഉൾക്കൊള്ളാൻ ഇൗ കുടുംബത്തിനായിട്ടില്ല. ചെമ്പഴന്തി ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ കൃഷ്ണൻ നായരുടെയും പ്രസന്നയുടെയും മകൻ പ്രവീൺ കൃഷ്ണൻ (39), ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (9), ആർച്ച (6), അഭിനവ് (നാല്) എന്നിവരാണ് നേപ്പാളിലെ ഡാമനിൽ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച്മരിച്ചത്. തിരുവനന്തപുരം എസ്.ഇ.ടിയിലായിരുന്നു പ്രവീണിെൻറ എൻജിനീയറിങ് പഠനം. ഇവിടെ സഹപാഠികളായിരുന്നവർ കുടുംബസമേതമാണ് വിനോദയാത്രക്കായി നേപ്പാളിലേക്ക് തിരിച്ചത്. ഇൗ യാത്രയാണ് ദുരന്തത്തിൽ കലാശിച്ചതും.
പ്രവീൺ കുടുംബസമേതം വിദേശത്തായിരുെന്നങ്കിലും ബി.ഫാം കോഴ്സ് ചെയ്യുന്നതിന് മൂന്ന് വർഷം മുമ്പ് ശരണ്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊച്ചിയിൽ കോഴ്സ് ചെയ്തിരുന്നതിനാൽ മക്കൾക്കൊപ്പം എറണാകുളം ഇടപ്പള്ളിയിലെ ഫ്ലാറ്റിലായിരുന്നു താമസം. ശരണ്യയുടെ പിതാവാണ് കൊച്ചിയിൽ ഒപ്പമുണ്ടായിരുന്ന്. എറണാകുളത്തായിരുന്നു കുഞ്ഞുങ്ങൾ പഠിച്ചിരുന്നതും. ഒരാഴ്ച ലീവിൽ കഴിഞ്ഞ 19ന് പ്രവീൺ നേരെ കൊച്ചിയിലെത്തിയ ശേഷം കുടുംബത്തെയും കൂട്ടി നേപ്പാളിലേക്ക് പോവുകയായിരുന്നു. യാത്രാമധ്യേയും പ്രവീൺ അച്ഛനെ വിളിച്ച് വിവരങ്ങൾ പറഞ്ഞിരുന്നു. യാത്രക്ക് ശേഷം തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിരുന്നത്.
വിദേശയാത്ര കഴിഞ്ഞെത്തുന്ന മക്കളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മാതാപിതാക്കൾ. ഇതിനുള്ള സജ്ജീകരണൾ വീട്ടുപരിസരത്തും പ്രകടമാണ്. ഒരുക്കങ്ങൾക്കിടെയാണ് ഇടിത്തീപോലെ ദുരന്തവാർത്തയെത്തുന്നത്. ബന്ധുക്കളെല്ലാം വൈകീേട്ടാടെ തന്നെ വീട്ടിലെത്തിയെങ്കിലും ആർക്കും ആശ്വസിപ്പിക്കാനാകാത്തവിധം തളർന്ന നിലയിലാണ് കൃഷ്ണൻ നായർ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ. സമ്പത്ത് എന്നിവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. സാധ്യമാകുംവേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ടെന്ന് ഇവർ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സംഘത്തിൽ പതിനഞ്ചുപേരുണ്ടായിരുന്നു എന്നാണ് വിവരം. 13 വർഷമായി ദുബൈയിലുള്ള പ്രവീൺ നേരത്തെ ദുബൈ വൈദ്യുതി ബോർഡിലായിരുന്നു. പിന്നീടാണ് പുതിയ ജോലിയിലേക്ക് മാറിയത്. കൊല്ലം ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി ശരണ്യയുമായി പത്ത് വർഷം മുമ്പായിരുന്നു പ്രവീണിെൻറ വിവാഹം. രണ്ടുവർഷം മുമ്പ് കാൻസർ ബാധിതയായ ശരണ്യയുടെ അമ്മ മരിച്ചു. പ്രവീണിെൻറ സഹോദരി തോന്നയ്ക്കൽ എ.െജ കോളജിലെ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.