നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച പ്രതി പിടിയിൽ

നെടുമങ്ങാട്: ഹർത്താൽ അക്രമം തടയാൻ ശ്രമിച്ച നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെ ആക്രമ ിച്ച കേസിലെ പ്രതി പിടിയിൽ. ആനാട് പണ്ടാരക്കോണം. എൻ.എസ് ഭവനിൽ പ്രതീഷ് ആണ് (36)  അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ നടന്ന ആക്രമണത്തിൽ പാലക്കാട് നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി പ്രവർത്തകനുമായ പ്രഭാകരനെ (43)യും അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് കൊപ്പം കൊമ്പങ്കുഴി സ്വദേശിയാണ്.

Tags:    
News Summary - Nedumangad SI Attack-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.