തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റി എൻ.എ ച്ച്.എ.ഐ നേരത്തേ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കി പുതിയ ഉത്തരവിറക്കിയതായി മന്ത്രി ജി. സുധാകരൻ. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിൽ ചേർ ന്ന എൻ.എച്ച്.എ.ഐ അവലോകനയോഗമാണ് മുൻ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്. കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കൂടിയാലോചനപോലും നടത്താതെയാണ് എൻ.എച്ച്.എ.ഐ ചെയർമാൻ ഈ തീരുമാനമെടുത്തതെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി ഗഡ്കരിയെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. രണ്ട് കാറ്റഗറികളിലാക്കി മുൻഗണനാക്രമം നിശ്ചയിക്കുകയും കേരളത്തെ രണ്ടാം പട്ടികയിൽപ്പെടുത്തിയും ആണ് എൻ.എച്ച്.എ.ഐ ഉത്തരവിറക്കിയത്. ദേശീയപാത നാലുവരിയാക്കുന്ന എല്ലാ നടപടികളും നിർത്തിവെക്കുന്ന കേന്ദ്രത്തിെൻറ ഇൗ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പാണ് സംസ്ഥാനത്തുനിന്ന് ഉയർന്നത്.
കാസർകോട് ജില്ലയിലെ രണ്ട് റീച്ചുകളിലെ പണി ഉടൻ തുടങ്ങാനും ടെൻഡർ നടപടി പൂർത്തീകരിച്ച കോഴിക്കോട് ബൈപാസ് നിർമാണത്തിൽ അനാസ്ഥ കാണിച്ച കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കാനും മുഖ്യമന്ത്രിയും മന്ത്രി ജി. സുധാകരനും കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് റീച്ചുകൾ പണിയാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യെപ്പട്ടതായി മന്ത്രി സുധാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.