നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. രാവിലെ സെക്രട്ടറിയേറ്റിലെ ഒാഫീസിലെത്തിയാണ് ചുമതലയേറ്റത്. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിരമിച്ച ഒഴിവിലാണ് നളിനി നെറ്റോയെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി പദവികൾ വഹിച്ചു വരികയായിരുന്നു. ആഗസ്റ്റ് വരെ കാലാവധിയുണ്ട്.

എല്ലാവരെയും ഏകോപിപ്പിച്ച് കൊണ്ടു പോകാൻ ശ്രമിക്കുമെന്ന് നളിനി നെറ്റോ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പദവിയിലും 100 ശതമാനം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കും. ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കാൻ ആഗ്രഹമില്ല. ഒരു കുടുംബത്തിൽ കഴിവ് കൂടിയവരും കുറഞ്ഞവരും ഉണ്ടാകും. ആരും പൂർണരല്ല. പ്രവർത്തനങ്ങൾ വിലയിരുത്തി ഒാരോരുത്തരെയും മികവുള്ളവരാക്കാൻ ശ്രമിക്കുമെന്നും നളിനി നെറ്റോ വ്യക്തമാക്കി.

കേരളത്തിലെ 42മത്തെയും വനിതാ ചീഫ് സെക്രട്ടറിമാരിൽ നാലാമത്തെയുമാണ് 1981 ബാച്ച് െഎ.എ.എസുകാരിയായ നളിനി നെറ്റോ. പദ്മാ രാമചന്ദ്രൻ, നീലാ ഗംഗാധരൻ, ലിസി ജേക്കബ് എന്നിവരാണ് മുമ്പ് ഇൗ പദവിയിലെത്തിയ വനിതകൾ. ടൂറിസം ഡയറക്ടർ, നികുതി, ഗതാഗതം, ജലസേചനം വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാർ, തിരുവനന്തപുരം കലക്ടർ എന്നീനിലകളിൽ നളിനി നെറ്റോ പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ വനിത മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറായിരുന്ന അവർ സംസ്ഥാനത്ത്  തെരഞ്ഞെടുപ്പ് നടപടികളുടെ പരിഷ്കരണത്തിൽ നിർണായക പങ്ക് വഹിച്ചു. നിരവധി ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് നേതൃത്വം നൽകി. ഫോേട്ടാ പതിച്ച വോട്ടർപട്ടിക ആരംഭിച്ചതും ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് സമ്പൂർണമാക്കിയതും വോട്ടർമാരുടെ സ്ലിപ് കമീഷൻ നേരിട്ട് നൽകിയതും അവരുടെ  കാലത്താണ്.

Tags:    
News Summary - nalini netto take charge state chief secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.