കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ നിലനിൽക്കുന്ന െതാഴിൽ പ്രശ്നങ്ങൾക്ക് പരി ഹാരം കാണാനുള്ള ശ്രമങ്ങൾക്കിടെ അക്രമസംഭവങ്ങൾ ആവർത്തിച്ചാൽ സമവായ ചർച്ചകൾക്കു ള്ള ഉത്തരവ് പിൻവലിച്ച് പൊലീസ് സംരക്ഷണം കർശനമാക്കുമെന്ന് ഹൈകോടതിയുടെ മുന്‍ നറിയിപ്പ്.
മുത്തൂറ്റിെൻറ കോട്ടയം ഓഫിസിലേക്ക് സമരക്കാർ ചീമുട്ട എറിയുകയും റീജനൽ മാനേജരെ ആക്രമിക്കുകയും ചെയ്തതായി കമ്പനി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ മുന്നറിയിപ്പുണ്ടായത്. അതേസമയം, പ്രശ്നം ഒത്തുതീർപ്പാക്കുന്നതിനുള്ള സമവായ ചർച്ചകൾ തുടരണമെന്നും കോടതി നിയോഗിച്ച നിരീക്ഷകൻ ഇക്കാര്യത്തിൽ കർശന ഇടപെടൽ നടത്തണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് നിർദേശിച്ചു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ മധ്യസ്ഥ ചർച്ച തുടരാൻ നിർദേശിച്ച കോടതി, ഒത്തുതീർപ്പ് സാധ്യത സംബന്ധിച്ച റിപ്പോർട്ട് തേടിയ ശേഷം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. തൊഴിലാളി പ്രതിനിധികൾ മോശമായ ഇടപെടലുകൾ നടത്തുന്നുവെന്ന് മാനേജ്മെൻറ് പരാതിപ്പെട്ടെങ്കിലും ഉയർന്ന നിലവാരം പുലർത്താൻ മാനേജ്മെൻറ് ശ്രമിക്കണമെന്ന് കോടതി നിർദേശം നൽകി.
തുടർന്നാണ് നിരീക്ഷകൻ സജീവമായി ചർച്ചയിൽ ഇടപെടാൻ നിർദേശിച്ച് ഹരജി മാറ്റിയത്. എന്നാൽ, കോട്ടയം ഓഫിസിലെ അക്രമം അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കേസ് വെള്ളിയാഴ്ച വൈകീട്ട് വീണ്ടും പരിഗണിക്കുകയായിരുന്നു. തുടർന്നാണ് അക്രമ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിയത്.
തൊഴിലാളികളുടെ പണിമുടക്കിെൻറ പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെൻറും ജോലിക്ക് കയറാൻ താൽപര്യമുള്ള ജീവനക്കാരും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.