കൊട്ടിയം: അപകടത്തിൽ പരിക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശിയായ മുരുകൻ മരിച്ച സംഭവത്തിൽ അന്വേഷണ മേൽനോട്ടം ഏറ്റെടുത്ത കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി അശോകൻ കൊട്ടിയം സി.ഐ ഓഫിസിലെത്തി കേസിെൻറ പുരോഗതി വിലയിരുത്തി. എല്ലാ തെളിവുകളും ശേഖരിച്ചശേഷം മാത്രം ഡോക്ടർമാരടക്കമുള്ളവരുടെ അറസ്റ്റിലേക്ക് നീങ്ങിയാൽ മതിയെന്ന നിലപാടിലാണിപ്പോൾ െപാലീസ്. പൊലീസ് ശേഖരിച്ച വിവരങ്ങൾ വിദഗ്ധ ഡോക്ടർമാരുടെ പാനലിനെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ചികിത്സ നിഷേധിച്ച ആശുപത്രികളിലെ ഡോക്ടർമാർ കുറ്റക്കാരാണോന്ന് വിദഗ്ധ പാനൽകൂടി പരിശോധിച്ചശേഷമാവും അടുത്ത നടപടിയിലേക്ക് നീങ്ങുക. ചികിത്സ നിേഷധിച്ച ആശുപത്രികളിലെ വെൻറിലേറ്ററുകളിൽ കഴിഞ്ഞവരുടെ കേസ് ഷീറ്റുകളുടെ പകർപ്പ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ സംഭവദിവസം വെൻറിലേറ്ററിലായിരുന്നോ ഇവർക്ക് വെൻറിലേറ്ററിെൻറ ആവശ്യം ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങളാണ് വിദഗ്ധ ഡോക്ടർമാരുടെ പാനലിനെകൊണ്ട് പൊലീസ് അന്വേഷിപ്പിക്കുക. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താകും പൊലീസിെൻറ തുടർന്നുള്ള അേന്വഷണം.
ശനിയാഴ്ചയും കൊട്ടിയം സി.ഐയുടെ നേതൃത്വത്തിൽ ആശുപത്രികളുമായി ബന്ധപ്പെട്ട നിരവധിപേരിൽനിന്ന് തെളിവെടുപ്പ് നടത്തി. വെൻറിലേറ്റർ ഉണ്ടായിട്ടും ന്യൂറോ സർജനില്ലെന്ന് പറഞ്ഞ് പരിക്കേറ്റയാളെ തിരിച്ചയച്ച ആശുപത്രിയിലെ ന്യൂറോ സർജൻ സംഭവ ദിവസം എവിടെയായിരുന്നുവെന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ആറ് ആശുപത്രികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇൗ ആശുപത്രികളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.