തമിഴ്നാട്ടിൽ നിന്നെത്തിയ യുവതിയുടെ കൊലപാതകം: ഭർത്താവ് പിടിയിൽ

രാജകുമാരി (ഇടുക്കി): പൂപ്പാറയിലെ ബന്ധുവീട്ടിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. തമിഴ്നാട് വടക്കംപെട്ടി സ്വദേശി ഇമ്പരാജിനെയാണ് (41) ദേവികുളം സി.ഐ കെ.എസ്. ജയെൻറ നിർദേശപ്രകാരം ശാന്തൻപാറ, രാജാക്കാട് പൊലീസ് സംഘം വെള്ളിയാഴ്ച രാവിലെ ഉശിലംപെട്ടിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇമ്പരാജിെൻറ ഭാര്യ ശെല്‍വിയെയാണ് (35) വ്യാഴാഴ്ച വൈകീട്ട് പൂപ്പാറ മൂലത്തുറയിലെ ബന്ധുവായ മല്ലികയുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
 
ഭർത്താവുമായി വഴക്കിട്ട് ബുധനാഴ്ചയാണ് ശെൽവി അച്ഛെൻറ സഹോദരി മല്ലികയുടെ പൂപ്പാറ മൂലത്തുറയിലെ വീട്ടിലെത്തിയത്. തോട്ടം തൊഴിലാളിയായ മല്ലിക വ്യാഴാഴ്ച പണിക്കുപോയി വൈകീട്ട് മൂന്നോടെ മടങ്ങിവന്നപ്പോഴാണ് ശെൽവിയെ മരിച്ചനിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ ശെൽവിയുടെ ഭർത്താവ് ഇമ്പരാജിനെ മൂലത്തുറ ഭാഗത്ത് ചിലർ കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 

ശാന്തൻപാറ എസ്.ഐ വി. വിനോദ്കുമാർ, രാജാക്കാട് എസ്.ഐ പി.ഡി. അനൂപ്മോൻ, സി.പി.ഒമാരായ പ്രദീപ്കുമാർ, രമേശൻ, നിബിൻ ബി. രാജു, സി.വി. സനീഷ് എന്നിവരുൾപ്പെട്ട സംഘം വ്യാഴാഴ്ച രാത്രിതന്നെ പ്രതിയെ അന്വേഷിച്ച് തമിഴ്നാട്ടിലെത്തി. വെള്ളിയാഴ്ച പിടികൂടുകയായിരുന്നു. ഭാര്യയുടെ പരപുരുഷ ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശെൽവി മൂലത്തുറയിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ച് എത്തിയ പ്രതി വഴക്കിട്ട് കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
 
Tags:    
News Summary - murder -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.