തൃശൂർ: കടപ്പുറം തൊട്ടാപ്പ് വിബീഷിനെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ ഒന്നാം പ്രതി ബ്ലാങ്ങാ ട് പുതുരുത്തി തൊടുവീട്ടില്‍ രാജുവിന് രോഗകാരണം പറഞ്ഞ് രക്ഷപ്പെടാൻ അവസരം ഒരുക് കിയതിന് ഡോക്ടർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കേരള സോഷ്യൽ സെക്യൂരി റ്റി മിഷൻ -വയോമിത്രയിലെ ഡോ. എസ്.എസ്. സുബ്രഹ്മണ്യനെതിരെ കോടതിയിൽ കളവായ തെളിവ് ന ല്‍കിയതിന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ ജില്ല കോടതി ശിരസ്തദാർക്കാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് നിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന്, ജില്ല കോടതി ശിരസ്തദാര്‍ ഇ.എ. ദിനേഷ് കുമാര്‍ ക്രിമിനല്‍ നടപടി നിയമം 340, ഇന്ത്യന്‍ ശിക്ഷാ നിയമം 195 എന്നിവ പ്രകാരം ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഹരജി നല്‍കുകയും അത് ഫയലില്‍ സ്വീകരിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോ. എസ്.എസ്. സുബ്രഹ്മണ്യനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഈമാസം 30ന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു.
രാജു വിചാരണവേളയില്‍ സ്ഥിരമായി കോടതിയില്‍ ഹാജരായി വന്നിരുന്നു. കേസ് വിധി പറയാൻ വെച്ച ദിവസം ഹാജരാകാതെ ഡോ. സുബ്രഹ്മണ്യന് നല്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. പ്രതിക്ക് ഡെങ്കിപ്പനിയാണെന്നും ഏഴ് ദിവസത്തെ വിശ്രമം വേണമെന്നുമാണ് അതിൽ കാണിച്ചിരുന്നത്. കളവായി രോഗവിവരം കാണിച്ച് പ്രതിയെ ഒളിവില്‍ പോകാൻ സഹായിക്കാനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയ ഉടൻ പ്രതി ഗള്‍ഫിലേക്ക് കടന്നു.
മനപ്പൂര്‍വം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടറുടെ നടപടിക്ക് ഏഴ് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. വാറൻറ് പുറപ്പെടുവിച്ച ശേഷം പ്രതി ഗള്‍ഫിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ട് ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.