പേരാമംഗലം (തൃശൂർ): മുണ്ടൂരിൽ കഞ്ചാവ് മാഫിയ സംഘത്തിെൻറ കുടിപ്പകെയത്തുടർന്നുണ്ടാ യ ഇരട്ടക്കൊലപാതകത്തിൽ യുവാക്കളെ ഇടിച്ച് വീഴ്ത്താൻ ഉപയോഗിച്ച പിക്കപ്പ് വാന്‍ ക ണ്ടെത്തി. ആക്രമണത്തിൽ ഉൾപ്പെട്ടതെന്ന് കരുതുന്ന ആറ് പേർ അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
കൊല്ലപ്പെട്ടവരെ ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച പിക്കപ്പ് വാന്‍ വിയ്യൂർ അടിയാറ ജങ്ഷനടുത്തുനിന്നാണ് കണ്ടെത്തിയത്. വാൻ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ വീടുകൾ പരിശോധിച്ച പൊലീസ് ഇവിടെ നിരീക്ഷണം ഏർപ്പെടുത്തി.
കൃത്യം നടത്തി സംസ്ഥാനം വിടാനായിരുന്നു സംഘത്തിെൻറ പദ്ധതി. അതിന് കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. പീച്ചി വനത്തിൽ പ്രതികൾ എത്തിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി അന്വേഷണ സംഘം വനത്തിൽ തിരച്ചിൽ നടത്തി. വനം വകുപ്പിെൻറ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും സംഘം അവിടെനിന്ന് രക്ഷപ്പെട്ടേത്ര.
കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നാണ് മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റഫര്‍ എന്നിവർ കൊല്ലപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന രാജേഷ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. പരസ്പരം കൊടുക്കൽ വാങ്ങൽ നടത്താറുള്ള സംഘങ്ങൾക്കിടയിൽ രൂപപ്പെട്ട അഭിപ്രായവ്യത്യാസമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. കഞ്ചാവ് കൈവശം വെച്ചത് എക്സൈസിന് ഒറ്റിക്കൊടുത്തെന്ന സംശയത്തെത്തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്ക്കമുണ്ടായതേത്ര. തൃശൂർ സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹം വ്യാഴാഴ്ച രാവിലെ വീടുകളിൽ എത്തിച്ചു. ശ്യാമിെൻറ മൃതദേഹം കൈപ്പറമ്പ് കൊള്ളന്നൂർ മോക്ഷാലയത്തിലും ക്രിസ്റ്റഫറിെൻറ മൃതദേഹം മുണ്ടത്തിക്കോട് കത്തോലിക്ക പള്ളി സെമിത്തേരിയിലും സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.