മുച്ചിലാടി മല കോളനിയിലേക്കുള്ള കിണറും പമ്പ് ഹൗസും

മുച്ചിലാടിമല കോളനി നിവാസികൾ വേവുന്നു; കുടിവെള്ളത്തിനായി

നരിക്കുനി: ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ മുച്ചിലാടി മല കോളനി നിവാസികൾ കുടിവെള്ളക്ഷാമത്തി‍െൻറ വേവലാതിയിൽ. ഒരു വർഷം മുമ്പ് നടന്ന റോഡി‍െൻറ അറ്റകുറ്റപ്പണിക്കിടെ പൈപ്പുകൾ പൊട്ടി ചളിവെള്ളവും മണ്ണും പൈപ്പിനുള്ളിൽ അടിഞ്ഞുകൂടിയതോടെയാണ് ജലപദ്ധതി തകരാറിലായത്.

97-2000 കാലയളവിൽ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയ പദ്ധതിയിൽ തുടക്കത്തിൽ 40 കുടുംബങ്ങൾക്ക് ഗുണപ്രദമാകുന്ന വിധത്തിലായിരുന്നു നടപ്പാക്കിയിരുന്നത്.

കോളനി റോഡ് തുടങ്ങുന്ന വയൽക്കരയിൽ കിണറും പമ്പ് ഹൗസും അടുക്കൻ മലയുടെ മുകളിൽ 50000 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്കും സ്ഥാപിച്ചു. പാലോളി താഴേത്തക്ക് വെള്ളമെത്താത്തതിനാൽ 25 കുടുംബങ്ങളിലൊതുങ്ങി. ഒരു വർഷത്തോളമായി പത്ത് കുടുംബങ്ങൾക്ക് മാത്രമാണ് വിതരണം. ബാക്കി കുടുംബങ്ങളാണ് വെള്ളത്തിനുവേണ്ടി പരക്കം പായുന്നത്.

Tags:    
News Summary - muchiladi hill colony natives needed drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.