ആലപ്പുഴ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയുടെ വടക്കൻ മേഖലകളിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറ്റുകൾ സജ്ജമാക്കി ജില്ല ഭരണകൂടം. പട്ടണക്കാട് ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ കലക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ഇവിടെയും കുന്നുംപുറം സെൻറ് ജോസഫ് പാരിഷ് ഹാളിലുമായി 120 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററാണ് സജ്ജമാക്കിയിരിക്കുന്നത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകൾക്കായി തുറവൂർ എസ്. എൻ. ജി. എം കോളജ് ഓഡിറ്റോറിയത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 300 കിടക്കകളാണ് ഒരുക്കുന്നത്. ഹരിപ്പാട് ശബരി കൺവെൻഷൻ സെൻററിലും എസ്.എസ് ഓഡിറ്റോറിയത്തിലുമായി 250 ഓളം കിടക്കകൾ സജ്ജമാക്കാൻ നിർദേശം നൽകി.
മറ്റ് പഞ്ചായത്തുകളിലെ സെൻററുകളുടെ വിവരങ്ങൾ ചുവടെ:
മാരാരിക്കുളം നോർത്ത് : കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയം - 95 കിടക്കകൾ
മാരാരിക്കുളം സൗത്ത് : സെൻറ് ആൻറണീസ് പാരിഷ് ഹാൾ, ഓമനപ്പുഴ - 60 കിടക്കകൾ
എഴുപുന്ന : എം.കെ. കൺവെൻഷൻ സെൻറർ - 50 കിടക്കകൾ
അർത്തുങ്കൽ : ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ - 100 കിടക്കകൾ.
പഞ്ചായത്ത് /നഗരസഭ തലത്തിൽ കിടക്കകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കലക്ടർ വിഡിയോ കോൺഫറൻസ് വഴി ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു.
കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകളും താമരക്കുളം, പത്തിയൂർ, പുന്നപ്ര നോർത്ത്, പുറക്കാട്, തൃക്കുന്നപ്പുഴ, വള്ളികുന്നം, ചെറുതന, വീയപുരം, പള്ളിപ്പാട് പഞ്ചായത്തുകളും വിഡിയോ കോൺഫറൻസ് വഴി കലക്ടറുമായി സംവദിച്ചു.
സെഞ്ച്വറി ഹോസ്പിറ്റൽ കോവിഡ് ആശുപത്രിയാക്കും
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റാനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ഏകദേശം 300 കിടക്ക ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വെൻറിലേറ്റർ, ഐ.സി.യു യൂനിറ്റ്, ഡയാലിസിസ് സൗകര്യം എന്നിവയും ലഭ്യമാണ്.
സെൻട്രലൈസ്ഡ് ഓക്സിജൻ സിസ്റ്റം, പീഡിയാട്രിക് ഐ.സി.യു, സ്കാനിങ്, ലേബർ റൂം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എന്നിവയുള്ള ഈ ആശുപത്രി ജില്ലയിലെ കോവിഡ് ചികിത്സക്ക് സൗകര്യമൊരുക്കും. കലക്ടറുടെ നിർദേശപ്രകാരം, ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരിയുടെയും നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. രാധാകൃഷണെൻറയും നേതൃത്വത്തിൽ കോവിഡ് ആശുപത്രി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ രാപ്പകൽ തുടരുകയാണ്.
മാവേലിക്കര ഗവ. ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബുധനാഴ്ചക്കകം മവേലിക്കര ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.