തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിൽ ഹൈകോടതിയിൽ നിന്നേറ്റ തിരി ച്ചടി മറികടക്കാൻ ഒാർഡിനൻസ് കൊണ്ടുവന്ന സർക്കാറിന് ഇനിയും വെല്ലുവിളി. ഗവർണറു ടെ അംഗീകാരമാണ് ആദ്യ കടമ്പ. പ്രതിപക്ഷ സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കുമോയെന ്ന ആശങ്കയാണ് അടുത്തത്. കോവിഡ് ദുരിതാശ്വാസത്തിൽ നേടിയ യശസ്സിനേറ്റ തിരിച്ചടിയായിരുന്നു ജീവനക്കാരിൽ ഒരുവിഭാഗത്തിെൻറ എതിർപ്പും കോടതി ഇടപെടലും. സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിലെ വീഴ്ചയായിരുന്നു കാരണം. ഇതിൽ ധനവകുപ്പിലെ ഉന്നതെൻറ പങ്കിൽ സി.പി.എമ്മിലും സർക്കാറിലും കടുത്ത അതൃപ്തിയാണ്.
അഭിപ്രായസമന്വയത്തിൽ വേണം ശമ്പളത്തിൽ കൈവെക്കാനെന്ന അഭിപ്രായമായിരുന്നു മുഖ്യമന്ത്രിക്കും പാർട്ടിക്കും. എതിരഭിപ്രായം ഉയർന്നപ്പോഴെല്ലാം ഏറ്റുമുട്ടലിെൻറ പാതയല്ല മുഖ്യമന്ത്രി സ്വീകരിച്ചതും. പക്ഷേ, ധനമന്ത്രിയുടെ പ്രകോപന പ്രസ്താവനകളാണ് പ്രശ്നം വഷളാക്കിയതെന്ന ആക്ഷേപം ഭരണപക്ഷ ജീവനക്കാർക്കിടയിൽതന്നെ ഉണ്ട്. സമവായ പാത നഷ്ടപ്പെട്ടതിന് പുറമെ തീരുമാനം നടപ്പാക്കുന്നതിെല വീഴ്ച സർക്കാറിെൻറ മുഖം നഷ്ടപ്പെടുത്തുന്ന നിലയുമുണ്ടാക്കി. തീരുമാനം പ്രായോഗികമായ ഉത്തരവുപോലും ഇറക്കാൻ കഴിയാത്തതിെൻറ ഉത്തരവാദിത്തം ധനവകുപ്പിനെന്ന ആക്ഷേപം മന്ത്രിമാർക്കിടയിലും ശക്തമാണ്.
അടച്ചുപൂട്ടലിന് മുമ്പുതന്നെ മാന്ദ്യത്തിലായ സംസ്ഥാനത്തിെൻറ ധന സ്ഥിതി മറച്ചുവെച്ച് അടച്ചുപൂട്ടലാണ് പ്രതിസന്ധിക്ക് കാരണമെന്ന ധനവകുപ്പ് വാദം അവിശ്വാസത്തിനടയാക്കി എന്നും ആക്ഷേപമുണ്ട്. സാമ്പത്തിക വർഷത്തിെൻറ അവസാനമായ മാർച്ച് 24 നാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. വരുന്ന പ്രതിസന്ധി മറികടക്കാനുള്ള മാർഗം തേടുകയായിരുന്നു ധനവകുപ്പ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടാകാഞ്ഞതാണ് ജീവനക്കാരുടെ ശമ്പളം അടക്കം വൈകുമെന്ന ആശങ്കക്ക് ഇടവരുത്തിയതെന്നും ഭരണപക്ഷത്തുതന്നെ അഭിപ്രായമുണ്ട്. ജി.എസ്.ടിയിൽ അടക്കം കേന്ദ്രത്തിന് പരസ്യ പിന്തുണ നൽകിയ ധനമന്ത്രിയാണ് സാമ്പത്തികനില കൂടുതൽ പരുങ്ങലിലാക്കിയതെന്ന വിമർശനം പാർട്ടി നേതൃത്വത്തിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.