രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന വേണം; മുഖ്യമന്ത്രി കേന്ദ്ര സഹായം തേടി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കേന്ദ്രസർക്കാറിെന സമീപിച്ചു. പ്രധാനമന്ത്രിക്ക് പിറകെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയാണ് ഫോണിൽ ബന്ധപ്പെട്ടത്. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോട് സംസ്ഥാന സർക്കാർ ആവശ്യെപ്പട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് രാജ് നാഥ് സിങ് അറിയിച്ചു.

അതിനിടെ, വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തി. ഇവർ രക്ഷാപ്രവർത്തനത്തിനായി തൃശൂർ ചാലക്കുടിയിലേക്ക് ഉടൻ പുറപ്പെടും. ചാലക്കുടി ഭാഗത്തേക്ക് മൂന്ന് ബോട്ടുകളും കൈനൂർ ഭാഗത്തേക്ക് രണ്ടു േബാട്ടുകളും പുറപ്പെട്ടു കഴിഞ്ഞു. വരന്തരപ്പിള്ളി ഭാഗത്തേക്ക് എൻ.ഡി.ആർ.എഫും തിരിച്ചിട്ടുണ്ട്. മിലിറ്ററി എൻജിനിയറിങ് ഗ്രൂപ്പ് തൃശൂരിലെക്കെത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 

അതേസമയം, സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, എം.വി.ജയരാജൻ, വി.എസ്. സെന്തിൽ, രമൺ ശ്രീവാസ്തവ, നേവൽ ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 


 

Tags:    
News Summary - More Army fot Rescue Operation, CM Ask Help from Central Govt - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.