മൂവാറ്റുപുഴ: പാൻറ്സിെൻറ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഫോൺ നിർമിച്ച കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവ്. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പരാതിയിലാണ് ഉത്തരവ്.
2017 ജൂലൈയിൽ ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ജോസഫ് ടോമിയുടെ പാൻറ്സിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ജോസഫ് ടോമിയുടെ കാലിലും തുടയിലും പൊള്ളലേറ്റു. ആഴ്ചകളോളം ചികിത്സ വേണ്ടിവരുകയും ചെയ്തു. 15559 രൂപ നൽകി ഫോൺ വാങ്ങി ഏഴ് മാസത്തിനുള്ളിലാണ് ഫോൺ പൊട്ടിത്തെറിച്ചത്.
വിപണിയിൽ വിറ്റഴിക്കുന്ന ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും പൊട്ടിത്തെറിച്ച ഫോണിെൻറ ഗുണമേന്മ വിദഗ്ധ പരിശോധനക്ക് വിധേയമാക്കാതെ വിപണിയിലെത്തിക്കുന്നത് ഫോൺ നിർമാണ കമ്പനിയുടെ ഗുരുതര വീഴ്ചയായി ഫോറം ചൂണ്ടിക്കാട്ടി. തുടർന്നാണ് ഒരുമാസത്തിനുള്ളിൽ ഒരുലക്ഷം രൂപ ഫോൺ ഉപഭോക്താവിന് നൽകാൻ ഫോറം ഉത്തരവിട്ടത്.ഫെഡറേഷൻ ഓഫ് കൺസ്യൂമര്‍ ഓർഗനൈസേഷൻസ് കേരള പ്രസിഡൻറ് ടോം ജോസ് മുഖേനയാണ് പരാതി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.