െകാടുങ്ങല്ലൂർ: പിന്നിലേക്ക് ചാഞ്ഞ്, മിഴികൾ പിന്നിലേക്ക് മറിഞ്ഞ്്..., അവസാനശ്വാസം. പത്തുവർഷം മുമ്പ് തൃശൂർ പ്രസ് ക്ലബ്ബിൽവെച്ച് പ്രിയതമന് സംഭവിച്ചത് പോലെ; ആ മഹനീയ ദാമ്പത്യത്തിെൻറ അസാധാരണത്വം കൊണ്ടാകാം വിജയൻമാഷിെൻറ പ്രിയതമ ശാരദയുടെ മരണം അങ്ങെനയായത്. 2007 ഒക്ടോബർ മൂന്നിന് തൃശൂർ പ്രസ് ക്ലബ്ബിൽ വിജയൻമാഷ് ഇൗ ലോകത്തോട് വിടപറഞ്ഞ അതേ മരണരംഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ആവർത്തിക്കുകയായിരുന്നു. ആത്മ ബന്ധത്തിെൻറ മഹത്വം എന്ന കേവല വിശേഷണത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ആ ദാമ്പത്യം.
കനൽ പോലെ കത്തുന്ന വാക്കുകളാൽ പ്രഫ. എംഎൻ.വിജയൻ സമൂഹത്തിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുേമ്പാൾ വീട്ടിനുള്ളിൽ സ്നേഹസാന്ത്വനത്തിെൻറ കുളിർകാറ്റായിരുന്നു ഭാര്യ. അദ്ദേഹത്തിെൻറ ധൈഷണിക ജീവിതത്തോട് ചേർന്ന് നിന്ന ജീവിതം. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് ബാധിക്കുന്ന പുഴുക്കുത്തിനും രാജ്യത്തെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ഫാഷിസത്തിനുമെതിരെ ചിന്തയുടെയും പോരാട്ടത്തിെൻറയും കൊടുങ്കാറ്റായി വിജയൻമാഷ് പുറത്ത് നിലകൊള്ളുേമ്പാൾ വീട്ടിനകത്ത് അവർ അദ്ദേഹത്തിന് സ്നേഹസാന്ത്വനത്തിെൻറ കുളിർകാറ്റായി. വീട്ടുേജാലികളിൽ ഉൾപ്പെടെ പരസ്പരം താങ്ങായിരുന്നു ഇരുവരും.
പോരാട്ട വീഥിയിലെ സുപ്രധാനമായൊരു കോടതി വിധിയുമായി തൃശൂർ പ്രസ ക്ലബ്ബിലേക്ക് പത്രസമ്മേളനത്തിന് വിജയൻ മാഷ് വീട് വിട്ടിറങ്ങിയപ്പോൾ മാത്രമാണ് പതിവില്ലാത്ത ഒരിടപെടൽ അവരുടെ ഭാഗത്ത് നിന്നുണ്ടായത്. അന്ന് അദ്ദേഹം പരിക്ഷീണനായിരുന്നു. അതിനാൽ ഉണ്ടായ ആശങ്കമൂലം പോകുന്നത് തടയാൻ അവർ സ്നേഹപൂർവം ശ്രമിച്ചു. ഇതെെൻറ വ്യക്തിപരമായ പ്രശ്നമല്ല, ഇൗ നാടിെൻറ പ്രശ്ര്നമാണ് എന്ന് പറഞ്ഞ് വീടിെൻറ പടിയിറങ്ങിയ വിജയൻമാഷിെൻറ ചേതനയറ്റ ശരീരമാണ് പിന്നെ അവരുടെ മുന്നിലെത്തിയത്.
നാടിനെ കുറിച്ച് വിജയൻ മാഷിെൻറ ആശങ്കകളും ഉത്കണ്ഠയും അവരും ഉൾക്കൊണ്ടു. ഫാഷിസത്തിെൻറ ഭയാനകമായ കടന്നുവരവിനെ കുറിച്ച് അദ്ദേഹത്തിന് വളരെ മുന്നേ അറിയിപ്പ് നൽകി. അദ്ദേഹത്തിെൻറ ചിന്തകൾ പ്രഭാഷണവും എഴുത്തും സംവാദവും അഭിമുഖവുമായെല്ലാം കേരളീയ സമൂഹത്തിന് ചൂട് പകരുേമ്പാൾ അതിന് മാനസിക പിൻബലമായി ആ വീട്ടമ്മയുമുണ്ടായിരുന്നു. ചിന്തകൾ കടന്നുവരുേമ്പാൾ വിജയൻമാഷ് വീട്ടിൽ പലയിടങ്ങളിലായി എഴുതിവെക്കുന്നത് സൂക്ഷിച്ചുവെക്കുന്നത് ഭാര്യയായിരിക്കും.
ഭർത്താവിെൻറ രചനകളോടൊപ്പം മറ്റു പുസ്തകങ്ങളും വായിച്ചിരുന്ന നല്ലൊരു വായനക്കാരിയാണ് അവർ. പ്രഫ. എം.എൻ. വിജയൻ എന്ന മഹാെൻറ ദർശനങ്ങളോട് അതേ അളവിൽ ഉൾചേർന്നൊരു ജീവിതമായിരുന്നു ആ അമ്മയുടേത്. കൊടുങ്ങല്ലൂരിലും അതിന് മുമ്പ് തലശ്ശേരിയിലും മാഷിെൻറ വീട്ടിൽ ചെന്നിട്ടുള്ളവരെല്ലാം ആ അമ്മയുടെ സ്നേഹ വാത്സല്യവും പരിചരണങ്ങളും ആേവാളം അനുഭവിച്ചും. വിജയൻമാഷിെൻറ ശിഷ്യഗണങ്ങളിലും അനുയായകളിലും മറ്റും ഉൾപ്പെട്ടവരിലേറെയും അദ്ദേഹത്തിെൻറ സഹധർമിണിയെ ‘അമ്മ’യെന്നാണ് വിളിക്കാറ്. അതിഥികൾ അവർക്ക് മക്കളപോലെയുമായിരുന്നു. മരണവിവരം അറിഞ്ഞതോടെ ‘‘കരുണയിൽ നിന്ന് അമ്മയും യാത്രയായി’’ എന്നായിരുന്നു അവരെ അടുത്തറിയുന്നവർ വാട്ട്സ്ആപ്പിൽ പോസ്റ്റിട്ടത്’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.