കണ്ണൂരിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹം -എം.എം. ഹസന്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസന്‍.

സമാധാനപരമായി പ്രതിഷേധമാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മനപൂര്‍വ്വം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ്   പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. മാര്‍ച്ചിെൻറ ഉദ്ഘാടകനായെത്തിയ ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനിയെ ഡി.വൈ.എസ്.പി പ്രദീഷ്‌ തോട്ടത്തില്‍ മോശം ഭാഷയില്‍ അസഭ്യം പറഞ്ഞതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്ന് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട് നടത്തിയത്. കാലപഴക്കം ചെന്നതും ഉപയോഗ്യശൂന്യവുമായ ഗ്രനേഡ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ എറിയുകയും ശരീരികമായി ആക്രമിക്കുകയും ചെയ്തെന്നും ഹസൻ ആരോപിച്ചു.

ഷുഹൈബിനെ വധിച്ച പ്രതികള്‍ക്ക് ഭരണത്തിെൻറ തണലില്‍ സ്വൈര്യവിഹാരം നടത്താന്‍ ഒത്താശ ചെയ്യുന്ന പൊലീസ്, നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനാണ് ശ്രമിക്കുന്നത്. അതിെൻറ ഭാഗമാണ് ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സി.പി.എം.ഗുണ്ടകളെ പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. നിരപരാധിയായ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും അതിലെ മുഴവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യാത്തതിലൂടെ സി.പി.എമ്മിന് ഈ കേസിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്നും ഹസന്‍ പറഞ്ഞു.

സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ പാര്‍ലമെൻറ്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ഡി.സി.സി. പ്രസിഡൻറ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയായിരുന്നു പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

Tags:    
News Summary - mm hassan about kannur police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.